ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ ഇറാൻ ഭരിച്ചിരുന്ന മുൻ ഇറാൻ രാജാവിന്റെ മകൻ റെസ ഷാ പഹ്‌ലവി .1979 വരെ ഇറാൻ ഭരിച്ചിരുന്നത് റെസ ഷാ പഹ്‌ലവിയുടെ കുടുംബമാണ്.
“ഇറാനിലെ സർക്കാരിനെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ യുദ്ധം ഇറാനിലെ ജനങ്ങളുടെയല്ല, മറിച്ച് ഖമേനിയുടെതാണ്. യുദ്ധത്തിന്റെ അവസാനം സർക്കാരിനെ ദുർബലപ്പെടുത്തുന്ന എന്തും ആകാം. 40 വർഷത്തിലേറെയായി ഞാൻ ഒരേയൊരു കാര്യത്തിനായി മാത്രമാണ് പോരാടുന്നത് – ഇറാനിലെ ജനാധിപത്യം.” ബിബിസിയോട് സംസാരിക്കവെ റെസ ഷാ പഹ്‌ലവി പറഞ്ഞു. ഇറാനിലെ സർക്കാരിനെ മാറ്റാൻ ലോകത്തോട് ആവശ്യപ്പെട്ട് അദ്ദേഹം എക്‌സിൽ വീഡിയോ സന്ദേശവും അദ്ദേഹം പങ്ക് വച്ചു.
ഇറാനിലെ ജനങ്ങളെ ദ്രോഹിക്കുക എന്നതല്ല ഇസ്രായേലി ആക്രമണത്തിന്റെ ലക്ഷ്യം . സർക്കാരിനെതിരായ ഭീഷണി നിർവീര്യമാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം . ഇസ്രായേലി ആക്രമണങ്ങളിലൂടെ ഇറാന്റെ നിലവിലെ ഭരണകൂടം ദുർബലമായാൽ, ഇറാനിൽ മാറ്റത്തിനുള്ള വാതിലുകൾ തുറക്കും. ‘ – ഷാ പഹ്‌ലവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: