കൊച്ചി: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരായ കൈക്കൂലി കേസില്‍ തെളിവു ഹാജരാക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതേത്തുടര്‍ന്ന് അടുത്ത വാദം കേള്‍ക്കുന്നതുവരെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ നീട്ടി.
സംസ്ഥാന വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇ ഡി എടുത്ത കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരാള്‍ വഴി രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം . കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പരാതിക്കാരന്‍ തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നാണ് ശേഖര്‍ കുമാര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: