ആലുവ : യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. ഉളിയന്നൂർ പനഞ്ചിക്കുഴി നിഷാദ് (47), ഷാജഹാൻ (40), എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്.11 ന് പുലർച്ചെ ആലുവ മാർക്കറ്റിന് സമീപം ആൻ്റണി എന്നയാളെ ഇവർ മർദ്ദിക്കുകയായിരുന്നു.
മണൽ വണ്ടി പോലീസ് പിടികൂടിയ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആൻ്റണി ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പ്രതികൾ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം ഉളിയന്നൂരിലെ ഒളിസങ്കേതം വളഞ്ഞാണ് പിടികൂടിയത്. ഷാജഹാന് മണൽക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളുണ്ട്.
ഡി വൈ എസ് പി ടി. ആർ രാജേഷിന്റെ നേതൃത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് , എസ്.ഐമാരായ കെ നന്ദകുമാർ, ബി.എം ജിത്തൂജി, സുജോ ജോർജ് ആന്റണി സി പി ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: