ടെഹ് റാന്‍ : ഇറാന്‍ -ഇസ്രായേല്‍ യുദ്ധം സമ്പൂര്‍ണ യുദ്ധത്തിലേക്ക്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ അല്‍പം മുമ്പ് വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നു.പടിഞ്ഞാറന്‍ ടെഹ്‌റാനിലെ സൈനിക താവളം ഇസ്രയേല്‍ ആക്രമിച്ചു.
ഈ സമയം തന്നെ ഇറാന്റെ ദേശീയ മാധ്യമ ആസ്ഥാനത്തും ഇസ്രായേലിന്റെ മിസൈല്‍ പതിച്ചു.അവതാരക തത്സമയം ഇസ്ലമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (ഐ ആര്‍ ഐ ബി) ഇറാന്‍ ടി വിയിലൂടെ,സംസാരിക്കവെ മിസൈല്‍ കെട്ടിടത്തില്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. സ്റ്റുഡിയോ പൊളിഞ്ഞ് പൊടിയും പുകയും പരക്കവെ അവതാരക കസേരയില്‍ നിന്ന് ഓടി മാറുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
എന്നാല്‍ മിനിട്ടുകള്‍ക്കകം അവതാരക തിരികെ എത്തി ടി വി സംപ്രേക്ഷണം തുടങ്ങി.മാധ്യമ ആസ്ഥാന കെട്ടിടം കത്തിയെരിയവെ റിപ്പോര്‍ട്ടര്‍ ചോരയൊലിപ്പിക്കുന്ന കയ്യുമായി ആക്രമണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
നേരത്തേ ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേല്‍ അവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാന്‍ തലസ്ഥാനത്ത് ഇസ്രായേല്‍ ആക്രമണം നടത്തിയത്.
ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: