ന്യൂദല്‍ഹി: സംസ്‌കൃതം എല്ലാ വീട്ടിലും എല്ലാ വ്യക്തികളിലും എത്തണമെന്ന് വിഎച്ച്പി രക്ഷാധികാരിയും അശോക് സിംഗാള്‍ വേദിക് വിജ്ഞാന്‍ ശോധ് സന്‍സ്ഥാന്‍ അധ്യക്ഷനുമായ ദിനേശ് ചന്ദ്ര. വിശ്വഹിന്ദുപരിഷത്ത് സംസ്‌കൃത ആയാമിന്റെ നേതൃത്വത്തില്‍ വസന്ത് വിഹാര്‍ ലളിത് മഹാജന്‍ സരസ്വതി ബാല വിദ്യാമന്ദിറില്‍ സംഘടിപ്പിച്ച ദശദിന ദേശീയ സംസ്‌കൃത അദ്ധ്യാപക പരിശീലന വര്‍ഗിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം ഇന്ന് എല്ലാ മേഖലയിലും തനിമയെ ആവിഷ്‌കരിച്ച് വളരുകയാണ്. ബഹിരാകാശമേഖലയിലും സമ്പദ് വ്യവസ്ഥയിലും സായുധ ശക്തിയിലുമെല്ലാം ഭാരതത്തനിമയുടെ ആവിഷ്‌കാരം നടക്കുന്നു. ഇത് രാജ്യത്തെ സംബന്ധിച്ച് മഹത്തായ കാലഘട്ടമാണ്. എല്ലാ വീട്ടിലും സംസ്‌കൃതം എത്തുക വഴി നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാഭാവികമായി ഈ ആവിഷ്‌കാരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അക്രമം, അഴിമതി. ഭീകരത, വ്യാജ പ്രചാരണങ്ങള്‍, വിദ്വേഷം എന്നിവയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ദേവവാണിയായ സംസ്‌കൃതത്തിന് കഴിയുമെന്ന് വര്‍ഗ് അധികാരി പ്രൊഫ. ഗണേശ് ഭരദ്വാജ് പറഞ്ഞു. പ്രൊഫ. ദേവി പ്രസാദ് ത്രിപാഠി, ഡോ. ദിനേശ് ശാസ്ത്രി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക