ദുബായ് : ഇസ്രായേലും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ വെടി നിർത്തലിന് ഉപാധികൾ മുന്നോട്ട് വച്ച് ടെഹ്‌റാൻ. തന്റെ രാജ്യത്തിനെതിരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിച്ചാൽ ഞങ്ങളുടെ പ്രതികാര നടപടികളും അവസാനിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച പറഞ്ഞു. ടെഹ്‌റാനിലെ നയതന്ത്രജ്ഞർക്ക് മുന്നിലാണ് അരാഗ്ചി ഈ പ്രസ്താവന നടത്തിയത്.
വെള്ളിയാഴ്ച ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായി അരാഗ്ചി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. അതേ സമയം ഇസ്രായേൽ ഇതിനോട് പ്രതികരിച്ചില്ല.ശനിയാഴ്ച ഇസ്രായേൽ ഇറാന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ മിസൈലുകൾ തൊടുത്തുവിടുന്നത് തുടർന്നാൽ ടെഹ്‌റാൻ കത്തിയെരിയുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞിരുന്നു. കാറ്റ്‌സിന് ശേഷ ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ് ടെഹ്‌റാൻ ഇനി സുരക്ഷിതമല്ലെന്ന് പറഞ്ഞുകൊണ്ട് ഒരു വലിയ പ്രസ്താവനയും നടത്തി.
അതേസമയം ഇസ്രായേലും ഇറാനും നിരന്തരം പരസ്പരം ആക്രമിക്കുന്നുണ്ട്. ഏറ്റവും പുതിയ ആക്രമണങ്ങളിൽ ഇസ്രായേൽ സൈന്യം ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം തകർത്തു. ടെഹ്‌റാനിലെയും ബുഷെഹറിലെയും എണ്ണ ഡിപ്പോകളും ഗ്യാസ് റിഫൈനറികളും ഉൾപ്പെടെ ഇറാനിലെ മറ്റ് പല പ്രധാന സ്ഥലങ്ങളും ഇസ്രായേൽ ആക്രമിച്ചു തകർത്തുവെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: