തിരുവനന്തപുരം: കരമനയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍. കരാറുകാരന്‍ സതീഷും (52) ഭാര്യ ബിന്ദുവുമാണ് (44) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്.
കുടുംബത്തിന് 2.30 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബാങ്കില്‍നിന്ന് 64 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീടു തിരിച്ചടവ് മുടങ്ങി. പണം തിരിച്ചടയ്‌ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീടിനു ജപ്തി ഭീഷണിയുണ്ടായിരുന്നെന്നും അറിയുന്നു.
”രാവിലെ പത്തരയ്‌ക്കാണു വിവരം അറിയുന്നത്. ഞായറാഴ്ച ആയതുകൊണ്ട് രണ്ടുപേരും ഉറക്കമാണെന്ന് കരുതി. ബിന്ദുവിന്റെ സഹോദരന്‍ വന്നിരുന്നു. എന്നാല്‍ ആരെയും കാണാഞ്ഞതോടെ സഹോദരന്‍ വന്നു വിവരം പറഞ്ഞു. തുടര്‍ന്നു ഞാനും ഭാര്യയും കൂടി വന്നു. ജനലിലൂടെ നോക്കുമ്പോള്‍ സതീഷ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. കതക് തകര്‍ത്ത് അകത്തുകയറി. അപ്പോള്‍ ബിന്ദു തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. സതീഷ് കോണ്‍ട്രാക്ടറായിരുന്നു. ബാങ്കില്‍ കടമുണ്ടായിരുന്നു. ജപ്തി ഭീഷണിയുണ്ടായിരുന്നു” സതീഷിന്റെ സഹോദരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: