അര്‍ണബ് ഗോസ്വാമി (ഇടത്ത്) ഇന്ത്യയില്‍ വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുന്ന തുര്‍ക്കി കമ്പനിയായ ടര്‍ക്കിഷ് ടെക്നിക് (വലത്ത്)
മുംബൈ: എയര്‍ക്രാഫ്റ്റ് മാനേജ് മെന്‍റ് ജോലികള്‍ എന്തിന് തുര്‍ക്കി കമ്പനിയെ ഏല്‍:പിക്കുന്നുവെന്ന ചോദ്യമുയര്‍ത്തി റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ടര്‍ക്കിഷ് ടെക്നിക് എന്ന കമ്പനികയാണ് വൈഡര്‍ ബോഡി വിമാനങ്ങളായ (വീതിയേറിയ ബോഡിയുള്ള വിമാനങ്ങള്‍) ബി777, ബി787 എന്നിവയുടെ മെയിന്‍റനന്‍സ് ജോലി നടത്തുന്നതെന്ന് എയര്‍ ഇന്ത്യയുടെ സിഇഒ കാംപല്‍ വില്‍സന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അര്‍ണബ് ഗോസ്വാമി ഈ ചോദ്യം ഉയര്‍ത്തുന്നത്.
ഇത്തരം മെയിന്‍റനന്‍സ് ജോലികള്‍ ചെയ്യാന്‍ മതിയായ കഴിവും സൗകര്യങ്ങളുമുള്ള കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാലാണ് ടര്‍ക്കിഷ് ടെക്നിക് എന്ന തുര്‍ക്കി കമ്പനിക്ക് ജോലി ഏല്‍പിച്ചിരിക്കുന്നത്. ഇപ്പോള്‍ അഹമ്മദാബാദില്‍ തകര്‍ന്ന ബോയിംഗ് 787-8 ഡ്രീംലൈനര്‍ എന്ന എയറിന്ത്യ വിമാനത്തിന്റെ മെയിന്‍റനന്‍സ് ജോലി ചെയ്തത് ഏത് കമ്പനിയാണെന്നും അര്‍ണബ് ഗോസ്വാമി ചോദിക്കുന്നു.
ഇന്ത്യാ-പാക് യുദ്ധത്തിന് ശേഷം പൊതുവേ തുര്‍ക്കി കമ്പനികള്‍ക്കെതിരെയും തുര്‍ക്കിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കെതിരെയും വലിയ പ്രതിഷേധം ഉയരുകയാണ്. തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിളുകളും മാര്‍ബിളുകളും പല ബിസിനസുകാരും ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നില്ല. ഇന്ത്യയുടെ പല വിമാനത്താവളങ്ങളുടെയും മെയിന്‍റനന്‍സ് ജോലികളില്‍ നിന്നും തുര്‍ക്കി കമ്പനിയായ ചെലബിയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യത്തെക്കുറിച്ച് കോടതിയില്‍ വാദപ്രതിവാദം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് 241 പേര്‍ മരിച്ച എയറിന്ത്യ വിമാനാപകടപശ്ചാത്തലത്തില്‍ വിമാനങ്ങളുടെ അറ്റുകറ്റപ്പണികള്‍ ചെയ്യുന്ന തുര്‍ക്കിയിലെ ടര്‍ക്കിഷ് ടെക്നിക് എന്ന കമ്പനിയുടെ സാന്നിധ്യത്തെ അര്‍ണബ് ഗോസ്വാമി ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക