Kerala

കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം: കർഷക വഞ്ചന അവസാനിപ്പിച്ച് സംസ്ഥാനത്തെ ഇരു മുന്നണികളും കണ്ണു തുറക്കണം

Published by

കോട്ടയം :കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം നടത്തുന്ന കേരളത്തിലെ ഇൻഡി സഖ്യ രാഷ്‌ട്രീയ മുന്നണികൾ ഇനിയെങ്കിലും കണ്ണു തുറന്നു കാണണമെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ. ഹരി ആവശ്യപ്പെട്ടു.

റബർ ബോർഡ് നിർത്തലാക്കാനും റബർ കൃഷിയെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടാനും ശ്രമിക്കുന്നു എന്ന വ്യാപക പ്രചരണത്തിനിടയിലാണ് 97 തസ്തികളിലേക്ക് ബോർഡ് അടിയന്തരമായി നിയമനം നടത്തുന്നത്. കേരളത്തിലെ ഇടത് വലത് രാഷ്‌ട്രീയ നേതൃത്വം ഒരു ഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്.

ഇപ്പോൾ നിയമന നടപടി തുടങ്ങിയതിൽ തന്നെ 46 തസ്തികകൾ റബർ ബോർഡിൽ കർഷകരുമായി ഏറ്റവും അധികം ചേർന്ന് പ്രവർത്തിക്കുന്ന ഫീൽഡ് ഓഫീസർമാരുടെ നിയമനമാണ്. നിലവിൽ 40 ഓഫീസർമാരുടെ നിയമനം നടപടി പൂർത്തിയായി കഴിഞ്ഞു.തൊട്ടു പിന്നാലെയാണ് 46 പേരെ കൂടി നിയമിക്കുന്നത്.

നാളിതുവരെ ഇല്ലാത്ത ക്ഷേമ കരുതൽ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. അതിൻറെ തുടർച്ചയാണ് ഈ നിയമനങ്ങളും. റബർ മേഖലയ്‌ക്കായി വൻ ഉത്തേജന പാക്കേജ് തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഉത്പാദന സംഘങ്ങൾക്കുള്ള സഹായം കുത്തനെ വർധിപ്പിച്ചു, വിദ്യാഭ്യാസ സഹായ പദ്ധതിയിൽ ആറാം ക്ലാസ് മുതൽ ഉള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി. നേരത്തെ ഇത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു. പത്താം ക്ലാസ് മുതൽ ഹോസ്റ്റൽ ഫീസും വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമാക്കി. മാരക രോഗങ്ങളുടെ പരിധിയിലേക്ക് വന്യജീവി ചികിത്സയും ഉൾപ്പെടുത്തി,

അസുഖ ചികിത്സാ സഹായം 30,000 രൂപയിൽ നിന്ന് 50,000 ആയി ഉയർത്തി. വീടുവയ്‌ക്കുന്നതിനുള്ള ധനസഹായം 40,000 ആക്കി, റബ്ബർ ടാപ്പർമാരിലെ പട്ടികജാതി വിഭാഗത്തിനുള്ള ഭവന നിർമ്മാണ ധനസഹായം 50,000 ആയി വർധിപ്പിച്ചു.

ഈ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബയോഗ്യാസ് പുനർ നിർമ്മാണത്തിനുള്ള സഹായം മൂന്നു ലക്ഷം വരെ വർധിപ്പിച്ചത്., ടെട്രാ പാൻ, പുകപ്പുര, പ്രഷർ വാഷർ,സോളാർ ട്രിപ്പിംഗ്, തുടങ്ങിയ പദ്ധതികൾക്കും സഹായം വർദ്ധിപ്പിച്ചു.
ആവർത്തന കൃഷി, സ്പ്രൈയിംഗ് സഹായവും ഗണ്യമായി ഉയർത്തി.

ഇങ്ങനെ റബ്ബർ മേഖലയ്‌ക്ക് കരുത്തും ഉണർവും പകരുന്ന ഇത പര്യന്തമില്ലാത്ത പദ്ധതികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്.
അതേസമയം തെരഞ്ഞെടുപ്പ് വാഗ്ദാനമായ റബ്ബർ താങ്ങുവില വർദ്ധന പ്രാവർത്തികമാക്കാൻ സംസ്ഥാന സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.അടിസ്ഥാനവില 250 രൂപയാക്കുമെന്ന വാഗ്ദാനം ഭരണകാലാവധി പൂർത്തിയാക്കാൻ ശേഷിക്കെയും ജലരേഖയാണ്.

ശാസ്ത്രജ്ഞൻ- എ
,ശാസ്ത്രജ്ഞൻ -ബി
,ശാസ്ത്രജ്ഞൻ- സി,സയൻ്റിഫിക് അസിസ്റ്റൻ്റ്, ഫീൽഡ് ഓഫീസർ,വിജിലൻസ് ഓഫീസർ,മെക്കാനിക്കൽഎഞ്ചിനീയർ,അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റംസ്),സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ,
ഇലക്ട്രീഷ്യൻ,ഹിന്ദി ടൈപ്പിസ്റ്റ്,ജൂനിയർ ടെക്നിക്കൽ ഓഫീസർ (ഹൗസ് കീപ്പിംഗ്), ജൂനിയർ ടെക്നിക്കൽ ഓഫീസർ (എസി & റഫ്രിജറേഷൻ),
സിസ്റ്റംസ് അസിസ്റ്റന്റ് (ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ്) എന്നീ 97 തസ്തികളിലാണ് ഇപ്പോൾ നിയമനം നടത്തുന്നത്.

റബർ ബോർഡിനേയും റബർ കർഷകരെയും ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് ആവർത്തിച്ച് അടിവരയിടുന്നതാണ് ഈ ഉത്തരവ് എന്ന് എൻ.ഹരി ചൂണ്ടിക്കാട്ടി.ഇനിയെങ്കിലും യാഥാർത്ഥ്യത്തിന് നേരെ കണ്ണുതുറക്കാനും അന്ധമായ കേന്ദ്ര വിരുദ്ധ സമീപനം ഒഴിവാക്കാനും കേരളത്തിലെ ഇരുമുന്നണികളിലെയും രാഷ്‌ട്രീയ നേതാക്കൾ തയ്യാറാകണം.

സംസ്ഥാനത്തെ പൂട്ടിയ ഫീൽഡ് ഓഫീസുകൾ തുറക്കാനും ഓഫീസർമാരെ നിയമിക്കാനും കേന്ദ്രസർക്കാർ എടുത്ത തീരുമാനത്തിന്റെ തുടർച്ചയാണ് കോട്ടയത്തെ റബർ ബോർഡിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കാനുള്ള പുതിയ നിയമനങ്ങൾ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by