World

ബെഞ്ചമിന്‍ നെതന്യാഹു മോദിയെ വിളിച്ചു; ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് അറിയിച്ചു ; സമാധാനം സ്ഥാപിക്കാൻ ഉപദേശിച്ച് മോദി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ പ്രധാനമന്ത്രി മോദിയെ വിളിച്ചു. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന വാര്‍ത്ത അറിയിക്കാനായിരുന്നു വിളി.

Published by

ന്യൂദല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ പ്രധാനമന്ത്രി മോദിയെ വിളിച്ചു. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന വാര്‍ത്ത അറിയിക്കാനായിരുന്നു വിളി.

തന്നെ ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതായി മോദി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അറിയിച്ചത്. പശ്ചിമേഷ്യയിലെ അന്തരീക്ഷത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക മോദി അദ്ദേഹത്തെ അറിയിച്ചു. യുദ്ധത്തിന് പകരം എത്രയും വേഗം ഈ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനും മോദി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യയോടൊപ്പം ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും നെതന്യാഹു ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് യുഎസ് പ്രസിഡന്‍റ് ട്രംപുമായും റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായും നെതന്യാഹു ഫോണില്‍ സംസാരിച്ചു.

ടെഹ്റാന്‍, നതാന്‍സ്, ഇസ് ഫഹാന്‍, അറാക്, കെര്‍മന്‍ഷാ എന്നിവിടങ്ങളിലായി രണ്ട് വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. ഇറാന്റെ നിരവധി ആണവശാസ്ത്രജ്ഞരെയും ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഇന്‍ ചീഫായ ഹൊസൈന്‍ സലമിയെയും വധിച്ചു.

ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ പുതിയ വ്യോമാക്രമണ പരമ്പര അഴിച്ചുവിടുന്നതിനെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്തരീക്ഷം കൂടുതല്‍ വഷളാക്കുന്നതില്‍ നിന്നും ഇരുവരും പിന്‍മാറണമെന്നും ആവശ്യപ്പെട്ടു.

ഇസ്രയേലിനെയും ഇറാനെയും സഹായിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇസ്രയേലിനെ പാഠം പഠിപ്പിക്കുമെന്ന് ഇറാന്‍
ഇസ്രയേലിന് കടുത്ത ശിക്ഷ നല്‍കുമെന്ന് ഇറാന്റെ ആത്മീയ നേതാവായ ആയത്തൊള്ള ഖൊമേനി താക്കീത് ചെയ്തു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക