തിരുവനന്തപുരം:പല കുടുംബബന്ധങ്ങളും ശിഥിലമാകുന്നതിനു പ്രധാന കാരണം വര്‍ധിച്ചുവരുന്ന വിവാഹേതരബന്ധങ്ങളാണെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി. സതീദേവി. വിവാഹേതര ബന്ധങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍, വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിക്കുന്ന സംഭവങ്ങള്‍ എന്നിവയുമുണ്ട്. സ്ത്രീകള്‍ തമ്മിലുള്ള പണമിടപാടുകളിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ നിര്‍ബന്ധമാണെന്നിരിക്കെ പല സ്ഥാപനങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ല. കമ്മിറ്റി രൂപീകരിച്ചെന്ന് ചില സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്വന്തം സ്ഥാപനത്തില്‍ കമ്മിറ്റിയുണ്ടെന്ന വിവരം അവിടത്തെ ജീവനക്കാര്‍ക്ക് അറിയുകപോലുമില്ല. ഇന്റേണല്‍ കമ്മിറ്റികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത തൊഴില്‍ സ്ഥാപനങ്ങളില്‍ മാധ്യമസ്ഥാപനങ്ങളും ഉള്‍പ്പെടുന്നതായി സതീദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: