വഡോദര : തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഡിവിആർ കണ്ടെടുത്തു. എടിഎസ് ഉദ്യോഗസ്ഥരാണ് ഡിവിആർ കണ്ടെടുത്തത്. വിമാനാപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണ ഏജൻസികളെ ഇത് സഹായിക്കും.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജില്ലാ ആശുപത്രിക്ക് സമീപം വീണിരുന്നു. ഇവിടെ നിന്നുമാണ് ഇത് കണ്ടെടുത്തത്.
അതേ സമയം അഹമ്മദാബാദ് വിമാനാപകടത്തിൽ ഇതുവരെ 297 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേർ മരിച്ചു. കൂടാതെ ജനവാസമേഖലയിൽ അപകടം സംഭവിച്ചതിനാലാണ് 56 പേർക്ക് കൂടി ജീവൻ നഷ്ടമായത്.
കൂടാതെ ഈ ദാരുണമായ അപകടം അന്വേഷിക്കാൻ ഒരു ഉന്നതതല സംഘം രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ഈ വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെടുത്തിരുന്നു.
എന്താണ് ഡിവിആർ
ഡിവിആറിനെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ എന്നും വിളിക്കുന്നു. വിമാനങ്ങളിൽ സുരക്ഷയ്‌ക്കായി സ്ഥാപിക്കുന്ന ഒരു ഉപകരണമാണിത്. വിമാനത്തിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ ഇതിൽ പകർത്തുന്നു. വിമാനത്തിന് വേണ്ടി രൂപകൽപ്പന ചെയ്ത ഡിവിആർ സാധാരണ ഡിജിറ്റൽ വീഡിയോ റെക്കോർഡറിനേക്കാൾ ശക്തമാണ്. മോശം അന്തരീക്ഷത്തിൽ പോലും ദീർഘനേരം റെക്കോർഡുചെയ്യാൻ ഇതിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: