ആലുവ : അനധികൃതമായി തങ്ങിയ ബംഗ്ലാദേശി പൗരൻ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ബന്ധാരിയ സ്വദേശി മുഹമ്മദ് ജോഹ്റുൽ (35)നെയാണ് ആലുവ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബംഗലൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോകുന്നതിന് ആലുവ റയിൽവേ സ്റ്റേഷനിൽ ട്രയിൻ ഇറങ്ങുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഏഴ് മാസം മുമ്പാണ് ഇയാൾ അതിർത്തി വഴി അസമിലെത്തിയത്. അവിടെ പലയിടങ്ങളിൽ ജോലി ചെയ്തു. തുടർന്നാണ് പെരുമ്പാവൂരിലേക്ക് പോകുന്നതിനായി എത്തിയത്.
ബംഗ്ലാദേശ് പാസ്‌പോർട്ടും, ഐഡി കാർഡും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , ഇൻസ്പെക്ടർ കെ. നന്ദകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: