പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിത ഗോപകുമാര്‍ പുല്ലാടിന്റെയാകെ നോവായി. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിരികെ യുകെയിലേക്ക് പുറപ്പെട്ട രഞ്ജിതയാണ് മറ്റ് യാത്രക്കാരോടൊപ്പം അഹമ്മദാബാദിലെ ആകാശ ദുരന്തത്തില്‍ മരിച്ചത്
രഞ്ജിതയുടെ മരണ വിവരം ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഏറെ ഹൃദയവേദനയോടെയാണ് കേട്ടത്. രഞ്ജിതയുടെ അമ്മ അര്‍ബുദ രോഗിയാണ്. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് രഞ്ജിതയ്‌ക്ക്.
നാട്ടില്‍ സര്‍ക്കാര്‍ ജോലി ചെയ്ത്, തന്റെ തറവാട് വീടിനോട് ചേര്‍ന്ന് പുതിയ വീട് വച്ച് മക്കളോടൊപ്പം സ്വസ്ഥമായി താമസിക്കാനുള്ള സ്വപ്ന സാക്ഷാത്കാരത്തിന്റെ തൊട്ടരികില്‍ വച്ചാണ് രഞ്ജിതയ്‌ക്ക് ജീവന്‍ നഷ്ടമായത്. മുന്‍പ് ഏറെക്കാലം ഒമാനിലാണ് രഞ്ജിത നഴ്സായി ജോലി ചെയ്തിരുന്നത്.
ഒരു വര്‍ഷം മുന്‍പാണ് ലണ്ടനില്‍ ജോലി ലഭിക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ രഞ്ജിത മക്കള്‍ക്കൊപ്പം നാട്ടില്‍ താമസിക്കാനുളള തീരുമാനത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: