എയറിന്ത്യ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട 11എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ്.
അഹമ്മദാബാദ് :എയറിന്ത്യാ വിമാനാപകടത്തെ താന്‍ അതിജീവിച്ചെന്ന് ആശുപത്രിയില്‍ കഴിയുന്ന 40 കാരനായ വിമാനയാത്രക്കാരന്‍. ദൈവത്തിന്റെ ഇടപെടല്‍ പോലെയാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 242 പേരില്‍ എല്ലാവരും മരിച്ചുകാണുമെന്ന നിഗമനത്തിനിടയില്‍ അപകടത്തിന്റെ വിവരം പറയാന്‍ വേണ്ടി മാത്രമായി ഒരാളെ അവശേഷിപ്പിച്ചത്.
20 വര്‍ഷമായി ലണ്ടനില്‍ ഉള്ള ഇയാള്‍ ഇന്ത്യയില്‍ സഹോദരനെ കാണാന്‍ എത്തിയതായിരുന്നു. വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റിലൂടെ പുറത്തേക്ക് ചാടിയത് മൂലം പൊട്ടിത്തെറിക്ക് മുന്‍പേ രക്ഷപ്പെട്ടു. വിമാനം പറന്നുപൊങ്ങി 30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ തന്നെ ഒരു മുഴക്കം കേട്ടെന്നും അതിന് ശേഷം വിമാനം താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ മൊഴി. അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് അപകടത്തില്‍പെട്ട എയറിന്ത്യ വിമാനത്തിലെ 11എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ്.
ഭയാനകമായ വിമാനാപകടത്തില്‍ നിന്നും താന്‍ അപകടനില തരണം ചെയ്തുവെന്ന് വിശ്വാസ് കുമാര്‍ രമേഷ് പറഞ്ഞു. അദ്ദേഹത്തിന്റെ നെഞ്ചിലും കാലിലും മുഖത്തും ഇടിയുടെ ആഘാതത്തില്‍ പരിക്കുകളുണ്ട്. പക്ഷെ ഫുള്‍ടാങ്ക് ഇന്ധനമുള്ള എയറിന്ത്യ വിമാനം തീപിടിച്ച് പൊട്ടിത്തെറിച്ചപ്പോള്‍ എങ്ങിനെയാണ് ദൈവനിശ്ചയം പോലെ ഒരാള്‍ മാത്രം ജീവനോടെ ഇരിക്കുന്നതെന്ന വിസ്മയം ബാക്കിയാവുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ എല്ലാ ഭീകരരും കൊല്ലപ്പെട്ടപ്പോഴും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയാന്‍ അജ്മല്‍ കസബ് ബാക്കിയായതുപോലുള്ള ഒരു ദൈവഹിതമാണ് ഇവിടെയും എന്ന് പലരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക