ന്യൂദല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ധനകാര്യ മന്ത്രാലയം തള്ളി. യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡി ആര്‍) ഈടാക്കുമെന്നായിരുന്നു പ്രചാരണം. ‘ഇത്തരം അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ ജനങ്ങളില്‍ അനാവശ്യമായ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാവും. യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.’ എക്‌സിലെ പോസ്റ്റില്‍ മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന ഫീസാണ് എംഡി ആര്‍ . 2022ലെ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് മുതല്‍ സീറോ-എംഡിആര്‍ സംവിധാനം പ്രാബല്യത്തിലുണ്ട്.
എംഡിആര്‍ പുനഃസ്ഥാപിക്കണമെന്ന് വ്യവസായ മേഖലയില്‍ നിന്നുണ്ടായ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ചില കേന്ദ്രങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: