തിരുവനന്തപുരം : സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്വണ്ണിന് 10 ശതമാനം സീറ്റുകള്‍ കൂടുതലായി അനുവദിക്കും. സര്‍ക്കാര്‍ അംഗീകാരമുളള സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം.
പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാനാണ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കുന്നത്. അംഗീകാരമുളള അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിച്ച ശേഷം അധിക സീറ്റ് അനുവദിക്കാനാണ് തീരുമാനിച്ചിട്ടുളളത്. പെരുമാറ്റച്ചട്ടം നില ഉളളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാകും തീരുമാനം നടപ്പാക്കുക.
വിമാനത്താവളങ്ങള്‍ ഇല്ലാത്ത വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കാന്‍ സാധ്യതാ പഠനവുമായി മുന്നോട്ട് പോകും.സാധ്യതാ പഠനം നടത്തുന്നതിനായി റൈറ്റ്സ്-കിഫ്‌കോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.
ജൂനിയര്‍ ഗേള്‍സ് ദേശീയ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനിടയ്‌ക്ക് പരിക്കേറ്റ പ്രജിലയ്‌ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ ധനസഹായം അനുവദിക്കാനും തീരുമാനിച്ചു. ചികിത്സാ ചെലവായ 1,50, 051 രൂപയാണ് അനുവദിക്കുക.
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഞെളിയന്‍പറമ്പില്‍ സി ബി ജി പ്ലാന്റ് സ്ഥാപിക്കും. ഇതിന് ബി.പി.സി.എല്ലിനെ ചുമതല ഏല്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: