ന്യൂദൽഹി : ഇന്ത്യക്കാരുടെ ബഹിഷ്ക്കരണം തുർക്കിയുടെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട് . ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാകിസ്ഥാനുമായുണ്ടായ സംഘർഷത്തിൽ പാകിസ്ഥാന് തുർക്കി ആയുധങ്ങൾ നൽകുകയും, പാകിസ്ഥാനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് തുർക്കിയ്‌ക്കെതിരെ ഇന്ത്യക്കാർ ബഹിഷ്ക്കരണം ആരംഭിച്ചത് . തുർക്കിയുടെ സാമ്പത്തികാവസ്ഥയെ ഇത് പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട് .
മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ മാലദ്വീപിനെതിരെയും ഇന്ത്യക്കാർ ബഹിഷ്ക്കരണം നടത്തിയിരുന്നു . ഇന്ത്യയുമായി ദീര്‍ഘകാലത്തെ മികച്ച ബന്ധമായിരുന്നു മാലദ്വീപിനുണ്ടായിരുന്നത്. 2004-ലെ സുനാമി, 2014-ലെ ശുദ്ധജലവിതരണപ്രസതിന്ധി, 2020-ലെ കോവിഡ്; ഈ സമയത്തെല്ലാം ഇന്ത്യയുടെ ആശ്വാസകരങ്ങള്‍ മാലദ്വീപിനെ തേടിച്ചെന്നു. സൈനികമേഖലയിലും അടിസ്ഥാനസൗകര്യവികസനത്തിലും ഇന്ത്യ നിക്ഷേപമിറക്കി
എന്നാല്‍ ഇന്ത്യയുയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ മാലദ്വീപ് നിര്‍ണായകമാണെന്ന് ചൈന തിരിച്ചറിഞ്ഞതോടെ സ്ഥിതിഗതികള്‍ മാറുകയായിരുന്നു. മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണായി. ഇന്ത്യാവിരുദ്ധ പ്രചാരണത്തിലൂടെയാണ് മുയിസു മാലദ്വീപിന്റെ അധികാരത്തിലേക്ക് നടന്നടുത്തത്. പ്രസിഡന്റായശേഷവും മുയിസു ഇന്ത്യാവിരുദ്ധത തുടരുകയും ചൈനയുമായി അടുക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായിട്ടാണ് മാലദ്വീപ് മന്ത്രിമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നേരെ നടത്തിയ പരസ്യമായ അധിക്ഷേപം പുറത്തുവന്നത്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ രാജ്യത്ത് മാലിദ്വീപ് ബഹിഷ്‌കരണ കാമ്പെയിന്‍ ആരംഭിച്ചു.
മാലദ്വീപ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വിനോദസഞ്ചാരം. ഇന്ത്യന്‍ സഞ്ചാരികളാണ് മാലദ്വീപ് വിനോദസഞ്ചാരത്തിന്റെ നട്ടെല്ല്. മാലദ്വീപിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ബോളിവുഡ് സെലിബ്രിറ്റികള്‍ തന്നെയാണ് ബഹിഷ്ക്കരണ കാമ്പെയ്‌നെ നയിച്ചത് . ഇതിന് പിന്തുണയുമായി ഇന്ത്യയിലെ ട്രാവല്‍ ഇന്‍ഡസ്ട്രിയിലെ ഒരു വിഭാഗവും രംഗത്തെത്തി. ചില കമ്പനികള്‍ മാലദ്വീപ് പാക്കേജകള്‍ റദ്ദാക്കി. അവര്‍ക്ക് ഓഹരി വിപണിയില്‍ ഉള്‍പ്പടെ വന്‍ പിന്തുണ ലഭിച്ചു. ഇന്ത്യാ വിരുദ്ധ നിലപാടിനെ തുടർന്ന് മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 41% വരെ കുറവുണ്ടായി. അതിനിടെ ലക്ഷദ്വീപിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായി. പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് പ്രചാരണവും ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തി
ഇപ്പോഴിതാ തുർക്കിയ്‌ക്കും മാലദ്വീപിന്റെ അതേ അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.തുർക്കിയിലേക്കുള്ള യാത്ര ഇന്ത്യക്കാർ ബഹിഷ്ക്കരിച്ചപ്പോൾ നഷ്ടം വന്നത് ഏകദേശം 3,000 കോടി രൂപയാണ് . എന്നിട്ടും പാകിസ്ഥാനൊപ്പം നിൽകുമെന്ന പറയുന്ന എർദോഗനോട് മുഹമ്മദ് മുയിസുവിനോട് കാര്യങ്ങൾ തിരക്കിയ ശേഷം ഇന്ത്യയോട് ഏറ്റുമുട്ടാനാണ് സോഷ്യൽ മീഡിയ പറയുന്നത് . ബഹിഷ്കരണത്തിൽ വലഞ്ഞ മുയിസു തന്നെ ഇപ്പോൾ മോദി സർക്കാരുമായി അടുക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. എർദോഗനും ഇതേ അവസ്ഥ വരുമെന്നാണ് ഇന്ത്യക്കാരുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: