കാണ്‍പൂര്‍: ആദര്‍ശപൂരിതമായ സമാജത്തെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. രാഷ്‌ട്രചിന്തയെ മുന്‍നിര്‍ത്തിയാണ് എല്ലാ ദിവസവും ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. 100 വര്‍ഷമായി നമ്മള്‍ ഒരേ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. ഇന്ന് ലോകത്തിനാകെ ദിശ കാട്ടാന്‍ കഴിയും വിധം സംഘം ശക്തമായിരിക്കുന്നു. ശാഖയും സ്വയംസേവകരുമാണ് ഈ പ്രവര്‍ത്തനത്തിന് പിന്നില്‍, അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പൂര്‍വ ഉത്തര്‍പ്രദേശ് ക്ഷേത്ര കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍.
ഇത്തവണ നാഗ്പൂരില്‍ കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായത് ഗോത്ര സമൂഹത്തിന്റെ നേതാവായ അരവിന്ദ് നേതമാണ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. ഇത് സംഘം നേടിയ സ്വീകാര്യതയെയാണ് കാണിക്കുന്നത്. എല്ലാവരെയും ഒരുമിപ്പിക്കുന്നതാണ് സംഘപ്രവര്‍ത്തനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാണ്‍പൂരിലെ ദീന്‍ദയാല്‍ ഉപാധ്യായ സനാതന്‍ ധര്‍മ്മ വിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ പദ്മശ്രീ ഉമാശങ്കര്‍ പാണ്ഡെ മുഖ്യാതിഥിയായി. കാണ്‍പൂര്‍ വിഭാഗ് സംഘചാലക് ഡോ. ശ്യാം ബാബു, വര്‍ഗ് സര്‍വാധികാരി ഭുവനേശ്വര്‍ വര്‍മ്മ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: