തിരുവനന്തപുരം: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉള്‍പ്പെടെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ തട്ടിയെടുക്കാന്‍ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. ഫയല്‍ അദാലത്ത് എന്ന പേരിലാണ് ഫയല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഫയല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളെന്നും ആരോപണം.
2025 മാര്‍ച്ച് 31 വരെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇന്നലെ മുതല്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ജൂണ്‍ 30 വരെ ഫയല്‍ അദാലത്ത് നടത്താനാണ് സംഘടനയുടെ തീരുമാനം. രാജ്യസുരക്ഷ അടക്കമുള്ള രഹസ്യ സ്വഭാവമുള്ള ഫയലുകളുടെ വിവരങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ഈ ഫയലുകളുടെ കൂട്ടത്തിലുണ്ട്. ഫയല്‍ വിവരങ്ങള്‍ ശേഖരിക്കാനും അദാലത്ത് നടത്താനും സര്‍വ്വീസ് സംഘടനയക്ക് അധികാരമില്ല എന്നിരിക്കെയാണ് ഫയലുകളുടെ വിവരങ്ങള്‍ ചട്ടവിരുദ്ധ അദാലത്തിന്റെ മറവില്‍ ശേഖരിക്കുന്നത്.
കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കലിന്റെ മറവില്‍ പണപ്പിരിവും മറ്റ് ഗൂഢലക്ഷ്യങ്ങളുമാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. വന്‍ വ്യവസായ സംരംഭങ്ങളുടെ ഉള്‍പ്പെടെ ഫയലുകള്‍ ഇക്കൂട്ടത്തിലുണ്ട്. അവ തീര്‍പ്പാക്കുന്നതിലൂടെ കമ്മീഷന്‍ ലക്ഷ്യംവയ്‌ക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു. അദാലത്തിനായി നോട്ടീസും പെര്‍ഫോമാ കാര്‍ഡും പുറത്തിറക്കിയാണ് ഫയല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഫയല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറല്ലാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. ചട്ടവിരുദ്ധ നടപടികള്‍ക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: