വാഷിംഗ്ടണ്: യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈന ഇറക്കുന്ന പ്രത്യേക മയക്കമരുന്നാണ് ഫെന്‍റനില്‍ എന്നും ഇതിനെ നേരിടാന്‍ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ടെന്നും അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍. വടക്കന്‍ അമേരിക്കയില്‍ ലക്ഷക്കണക്കിന് പേര്‍ ഈ മരുന്നുപയോഗം മൂലം മരിയ്‌ക്കുകയാണ്.
യുഎസ് പ്രധാനശത്രുവായതിനാല്‍ യുഎസിനെ നശിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് കാഷ് പട്ടേല്‍ പറയുന്നത്. “യുഎസിലെ സൈന്യത്തില്‍ ചേരുകയോ അധ്യാപകനാവുകയോ ചെയ്യേണ്ട യുവാക്കളാണ് ഈ ഡ്രഗ്ഗിന് അടിമയായി മരിക്കുന്നത്”-കാഷ് പട്ടേല്‍ പറയുന്നു. . ഈ മരുന്ന് നേരിട്ട് യുഎസിലേക്ക് ചൈന എത്തിക്കുകയല്ല ചെയ്യുന്നത്. അതിനായി ഈ മരുന്നതിന്റെ പൂര്‍വ്വ രൂപമായവ ഇന്ത്യയില്‍ എത്തിക്കുകയാണ്. പിന്നീട് ഇന്ത്യയില്‍ നിന്നാണ് മെക്സിക്കോയിലെ മയക്കമരുന്ന് ഗൂഢസംഘങ്ങളിലേക്ക് ഫെന്‍റനില്‍ എത്തുന്നത്.
ഈ മയക്കമരുന്ന് സംഘങ്ങളെ വേട്ടയാടാന്‍ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ടെന്നും എഫ് ബിഐ ഇന്ത്യയുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും കാഷ് പട്ടേല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: