ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തല്‍ നടപടികള്‍ക്ക് മുന്‍പ് ഐസോടോപ്പ് പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ടസമിതി അംഗീകരിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തമിഴ്‌നാടിന്റെ ആവശ്യപ്രകാരമുള്ള ഡാം ബലപ്പെടുത്തല്‍ നടപടികള്‍ നീട്ടിവയ്‌ക്കും. സുരക്ഷാ പരിശോധനയ്‌ക്ക് ഇരു സംസ്ഥാനങ്ങളുടെയും സുരക്ഷാ അതോറിറ്റിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനും തീരുമാനമായി. ഡാമിന് ചുറ്റും സിസിടിവി സ്ഥാപിക്കണമെന്ന് കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചു.
2014 അനുകൂല ഉത്തരവിന്‌റെ അടിസ്ഥാനത്തിലാണ് ഗ്രൗണ്ടിംഗ് നടത്താന്‍ തമിഴ്‌നാട് ആവശ്യപ്പെടുന്നതെന്നും ഇത് ഉചിതമല്ലെന്നും പുതിയ ഡാം എന്ന ആശയത്തില്‍ തമിഴ്‌നാട് ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്നും കേരളം വാദിച്ചു. ഡാമിന്റെ മുന്‍വശത്ത് 110 അടി താഴെയുള്ള ഭാഗത്തെ കുഴികളും മറ്റും അടയ്‌ക്കുകയാണ് ആദ്യം വേണ്ടതെന്നും 80 അടിക്കും 110 അടിക്കും ഇടയിലുള്ള ഭാഗത്തെ അറ്റകുറ്റപ്പണികളും നടത്തണമെന്നുമായിരുന്നു കേരളത്തിന്‌റെ മറ്റ് ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: