തിരുവനന്തപുരം : പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രദീപ്കുമാറിന് സസ്പന്‍ഷന്‍. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പോക്‌സോ കേസ് പ്രതിയെ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ചതില്‍ ഫോര്‍ട്ട് സ്‌കൂള്‍ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ പ്രവേശനോത്സവ ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകനെ അവര്‍ തീരുമാനിച്ചെന്നും തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്‌കൂള്‍ ഡി ഡി ഇയോട് പ്രധാനാധ്യാപകന്‍ വിശദീകരിച്ചത്. എന്നാല്‍ വിശദീകരണം ഡി ഡി ഇ തളളുകയായിരുന്നു.
പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകരും പറഞ്ഞു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: