തിരുവനന്തപുരം: മനുഷ്യവാസമേഖലകളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിറങ്ങിയ 2020 മെയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 4663 കാട്ടുപന്നികളെ വെടിവെച്ചുകൊന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കി. വടക്കന്‍ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ ഈ അധികാരം കൂടുതലായി ഉപയോഗിച്ചതായാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. മലപ്പുറത്തെ വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവുമധികം കാട്ടു പന്നികളെ കൊന്നത്: 383. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന നിലമ്പൂരില്‍ 213 പന്നികളെയും നെന്മാറയില്‍ 333 പന്നികളെയുമാണ് കൊന്നത്. മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: മണ്ണാര്‍ക്കാട് 185, കോങ്ങാട് 141, പാലക്കാട് 186, പട്ടാമ്പി 269, തിരുവമ്പാടി 217, വാമനപുരം 254, പുനലൂര്‍ 17, ചേലക്കര 236. അംഗീകാരമുളള 420 ഷൂട്ടര്‍മാര്‍ സംസ്ഥാനത്തുണ്ടെന്നും മറുപടിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: