തിരുവനന്തപുരം: വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി കൂട്ടുകൂടിയിട്ടുണ്ട്. പിഡിപിയും ജമാഅത്തെ ഇസ്‍ലാമിയും ഒരുപോലെ അല്ലെന്നും രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നു എം.വി ഗോവിന്ദൻ പറഞ്ഞു.
ജമാത്തെ ഇസ്ലാമി ലോകമെമ്പാടും ഒരു വർഗീയ ശക്തിയാണ്. അവർക്ക് ഒരു ഇസ്ലാമിക രാഷ്‌ട്രം ആവശ്യമാണ്. എന്നാൽ, പിഡിപി ആ നിലപാട് സ്വീകരിക്കുന്നില്ല . പിഡിപി ഇരകളാക്കപ്പെടുന്നവരുടെ കൂട്ടായ്മയാണ് ‘ – എം വി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പിന്തുണയ്‌ക്കുമെന്ന് പിഡിപി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്
ജമാഅത്തെ ഇസ്ലാമിയെ സഖ്യകക്ഷിയായി സ്വീകരിച്ചുകൊണ്ട് കോൺഗ്രസിന് എന്ത് തരം മതേതര ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കാൻ കഴിയുക എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ചോദിച്ചു. വർഗീയ ശക്തികളുടെ സഖ്യം പാപ്പരാണെന്നും കോൺഗ്രസിന് രാഷ്‌ട്രീയ ജ്ഞാനം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളുമായി കൈകോർത്ത് പിന്നീട് ഒരു ഒത്തുതീർപ്പിലെത്തുക എന്നതാണ് യുഡിഎഫിന്റെ രാഷ്‌ട്രീയമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: