Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാജ്യം സുസ്ഥിര സാമ്പത്തിക പുരോഗതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 11:04 am IST
in Editorial

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) തുടര്‍ച്ചയായി മൂന്നാമതും റിപ്പോ നിരക്കു കുറച്ചത്, ഭാരതം സാമ്പത്തിക മേഖല ഭദ്രമാക്കുന്നതിന്റെ സുചനയാണ്. സാമ്പത്തിക കുതിപ്പ് എന്നതിനേക്കാള്‍ ഇവിടെ അനുയോജ്യം ക്രമമായ പുരോഗതി എന്നു പറയുന്നതായിരിക്കും. ആര്‍ബിഐയില്‍ നിന്ന് ബാങ്കുകള്‍ വായ്‌പയെടുക്കുന്നതിന്റെ പലിശയാണ് റിപ്പോ. ഇതാണ് അടിസ്ഥാന പലിശ നിരക്ക്. അതിനാല്‍ റിപ്പോ നിരക്കു കുറയുന്നു എന്നതു സാമ്പത്തിക ഭദ്രതയെയാണ് സൂചിപ്പിക്കുന്നത്. ഇതുവഴി ബാങ്ക് ഇടപാടുകാര്‍ക്ക് വായ്‌പയുടെ പലിശയില്‍ ഇളവു ലഭിക്കും. അതു വ്യക്തികളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. അവരുടെ വാങ്ങല്‍ ശേഷി കൂടും. അതുവഴി വിപണിയിലേയ്‌ക്കു കൂടുതല്‍ പണമെത്തും. ഇതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും ദൃശ്യമാകും. റിപ്പോ നിരക്കു കുറഞ്ഞു വരുംതോറും സാമ്പത്തിക നില സാവധാനം മെച്ചപ്പെട്ട നിലയിലേയ്‌ക്ക് ഉയര്‍ന്നു വരും. സാമ്പത്തിക നിലയുടെ ഓരോ അവലോകന യോഗത്തിനും ശേഷമാണ് റിപ്പോ നിരക്കു പുനര്‍ നിര്‍ണയിക്കുന്നത്. മൂന്നു തവണ തുടര്‍ച്ചയായി റിപ്പോ നിരക്കു കുറയുന്നത് തീര്‍ച്ചയായും സാമ്പത്തിക നിലയില്‍ വരുന്ന അനുകൂല മാറ്റമാണ് സൂചിപ്പിക്കുന്നത്. സാധാരണ ഓരോ തവണയും കാല്‍ ശതമാനമോ അതില്‍ താഴെയോ ആണ് പലിശയില്‍ ഇളവു വരുത്താറുള്ളത്. എന്നാല്‍ ഇത്തവണ അത് അര ശതമാനത്തിലെത്തി. ഇതു കൂടുതല്‍ ശുഭസൂചനയാണ്. മൂന്ന് അവലോകന യോഗത്തിലും കൂടിയായി ഒരു ശതമാനമാണ് പലിശയില്‍ വന്ന കുറവ്. ഇതോടെ ഭവന, വാഹന, കാര്‍ഷിക, വായ്‌പകളുടേയും സ്വര്‍ണപ്പണയത്തിന്റെയും വ്യക്തിഗതവായ്‌പകളുടേയും പലിശനിരക്കില്‍ മാറ്റം വരുന്നത് ജനങ്ങള്‍ക്കു വലിയ ആശ്വാസമാകും.

സാമ്പത്തിക രംഗത്ത് ഭാരതം ഉയര്‍ച്ചയുടെ പടവിലേയ്‌ക്കു മാറിയത് 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. അതുവരെ അവലോകനങ്ങളിലൊന്നും ഇത്ര ശുഭസൂചകമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള ധനനയവും ദീര്‍ഘ വീക്ഷണത്തോടെയുള്ള വിനിമയ രീതിയുമാണ് ഇതിനു വഴി തെളിച്ചത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തു വരുത്തിവച്ച വന്‍ കടബാധ്യതകളില്‍ നിന്നു രാജ്യത്തെ കരകയറ്റേണ്ട ഭാരവും ഈ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവന്നു. ഈ ബഹുമുഖ പ്രശ്നങ്ങളുടെ നടുവില്‍, കര്‍ശനമായ ചില സാമ്പത്തിക നിയന്ത്രണങ്ങളും നടപടികളും വേണ്ടിവന്നു. സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്ത് സര്‍ക്കാരിന്റെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുന്നതിനു പകരം, സുരക്ഷിത ഭാവിയിലായിരുന്നു സര്‍ക്കാരിന്റെ കണ്ണ്. ജനങ്ങള്‍ക്കുമേല്‍ അമിത സാമ്പത്തിക ഭാരമേല്‍പിക്കാതെ ഖജനാവിലേയ്‌ക്കുള്ള പണം വരവു കൂട്ടുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി ഓരോചുവടിലും സര്‍ക്കാര്‍ മുന്നോട്ടു നീങ്ങി. പരിധിവിട്ട ആനുകൂല്യങ്ങള്‍ രാഷ്‌ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കില്ലെന്നു മാത്രമല്ല, പിന്നോട്ട് അടിക്കുകയും ചെയ്യും. അതിനു പകരം ജനത്തിനു മുന്നില്‍ അവസരങ്ങള്‍ ഒരുക്കി സാമ്പത്തിക ബാധ്യതകളെ മറികടക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. ഖജനാവിലെ പണംകൊണ്ട് ആനുകൂല്യങ്ങള്‍ നല്‍കി അധികാരം കൈയ്‌ക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ നിരന്തര വിമര്‍ശനങ്ങളുടെയും പരിഹാസത്തിന്റെയും മുള്‍മുനയിലൂടെയാണ് ഇത്തരം നൂതനവും അനിവാര്യവുമായ പരിഷ്‌കാരങ്ങളുമായി ഈ സര്‍ക്കാര്‍ രാഷ്‌ട്രത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിച്ചത്. ആഗോള സാമ്പത്തിക നിലയില്‍ പടിപിടിയായി മേലോട്ടുകയറി നാലാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതും ഇത്തരം കൃത്യമായ ചുവടുവയ്‌പിന്റെ ഫലമാണ്. ഏറെ വൈകാതെ മൂന്നാം സ്ഥാനത്തും രണ്ടു പതിറ്റാണ്ടിനപ്പുറം രണ്ടാം സ്ഥാനത്തും എത്താവുന്ന നിലയിലാണ് ഭാരതം ഇപ്പോള്‍. അതിലേയ്‌ക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന സത്യം ബാക്കി നില്‍ക്കുന്നു. അതുകൊണ്ട് വിശ്രമിക്കാന്‍ സമയമായിട്ടില്ല.

ആനുകൂല്യങ്ങള്‍ ആരും മോഹിക്കും. പക്ഷേ, അതിരു കവിഞ്ഞ ആനുകൂല്യങ്ങള്‍ മടിയന്‍മാരുടെ രാഷ്‌ട്രത്തെ സൃഷ്ടിക്കും എന്നു പറയാറുണ്ട്. അത്തരം പാതയില്‍ നിന്നു മാറി സഞ്ചരിക്കാന്‍ നിശ്ചയദാര്‍ഢ്യവും ദീര്‍ഘ വീക്ഷണവും ലക്ഷ്യബോധവും പദ്ധതികള്‍ നടപ്പാക്കാനുള്ള തന്റേടവും വേണം. ഫലപ്രാപ്തിയേക്കുറിച്ചു ഉറച്ച വിശ്വാസം വേണം. രാഷ്‌ട്രം ആദ്യം എന്ന വിശ്വാസത്തിലുറച്ച പ്രസ്ഥാനത്തിന്റെ കണ്ണികളായ ഭരണാധികാരികള്‍ക്ക് അതു വേണ്ടത്രയൂള്ളതിന്റെ ഫലമാണ് അഴിമതി തീണ്ടാത്ത പതിനൊന്നു വര്‍ഷത്തെ ഭരണം. അതാണ്, പലമേഖലകളിലേയും പോലെ സാമ്പത്തിക രംഗത്തേയും ഈ നേട്ടത്തിനു നിദാനം.

 

Tags: Narendra ModiPM ModiIndia developmentsustainable economic progress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.