മലപ്പുറം: മലപ്പുറം ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്.
റാലിക്ക് അനുമതിയില്ലാത്തതിനാൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നേതാക്കൻമാർക്ക് എതിരെയും അനുകൂലികൾക്ക് എതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം പൊലീസ് ഇൻസ്‌പെകടർ ഫ്രേറ്റേണിറ്റി നേതാക്കൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
‘ മലബാറിനോടും മലപ്പുറത്തോടുമുള്ള വിവേചന ഭീകരതയും വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥയും തുറന്നുകാട്ടുന്ന സമരം കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇത്തരം ഇണ്ടാസുകൾ. പ്രതിഷേധിക്കാനും പ്രതികരിക്കാനും ഭരണഘടന നൽകുന്ന അവകാശത്തിന്റെ പിൻബലത്തിലാണ് ഞങ്ങൾ വിളിക്കുന്ന മുദ്രാവാക്യങ്ങളും സമരസംഘടന പ്രവർത്തനങ്ങളും. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിന് മാപ്പു സാക്ഷ്യത്വം ഒപ്പിട്ടു നൽകി, ഏമാൻമാരുടെ സമ്മതം വാങ്ങിയിട്ട് മാത്രം പ്രതിഷേധിക്കാൻ ഇത് കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കല്ല.‘ എന്നാണ് ഫ്രറ്റേണിറ്റി നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: