തിരുവനന്തപുരം : ആത്മഹത്യാ ശ്രമം നടത്തിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23)ആരോഗ്യ നില മെച്ചപ്പെട്ടു. മെഡിക്കല്‍ കൊളേജിലെ ജയില്‍ സെല്ലിലേയ്‌ക്ക് അഫാനെ മാറ്റി. ഇവിടെ നിരീക്ഷണം തുടരും.
പൂജപ്പുര ജയിലില്‍ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ അഫാന്‍ ശ്രമിച്ചത്. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ വേളയിലാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഈ സമയം പുറത്ത് ഉണക്കാനിട്ടിരുന്ന മുണ്ട് കൈവശപ്പെടുത്തി ശുചിമുറിയില്‍ തൂങ്ങുകയായിരുന്നു.
സഹോദരനും കാമുകിയും ഉള്‍പ്പെടെ 5 പേരെയാണ് അഫാന്‍ കൂട്ടക്കൊല ചെയ്തത്. പൂജപ്പുര ജയിലില്‍ വിചാരണത്തടവുകാരനാണ്. 23 വയസ് മാത്രം പ്രായമുള്ള അഫാന്റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: