കൊച്ചി: കേരളവും തമിഴ്‌നാടും കഴിഞ്ഞാല്‍ ധൈര്യമായി എന്തെങ്കിലും പറയാന്‍ കഴിയുന്ന മറ്റൊരു ഇടമില്ലെന്ന് എഴുത്തുകാരന്‍ സക്കറിയ. ഇടതുപക്ഷ സംഘടനയുടെ പുരസ്‌കാരം സ്വീകരിച്ചു കൊണ്ടുള്ള സമ്മേളനത്തിലാണ് സക്കറിയ ഇങ്ങനെ പറഞ്ഞത്. എഴുത്തുകാരന്‍ എന്ന നിലയ്‌ക്കുള്ള എന്റെ സ്വാതന്ത്ര്യം അവസാനിച്ചു. വര്‍ഗീയ വിഷ ജീവികള്‍ അഴിഞ്ഞാടുന്ന ലോകമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. രാജ്യത്തെ മറ്റ് ഇടങ്ങളിലെ സ്ഥിതി നമ്മള്‍ അനുഭവിച്ചു തുടങ്ങിയിട്ടില്ല. വര്‍ഗീയതയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുന്ന രാഷ്‌ട്രീയ നിലപാട് ഉരുത്തിരിയുമെന്ന പ്രതീക്ഷയോടെ വോട്ട് ചെയ്താല്‍ ഒരുപക്ഷേ നാളെ നന്നാകും. ജനാധിപത്യവും മതനിരപേക്ഷതയും ഹൃദയത്തില്‍ ഇല്ലാത്ത സാഹിത്യകാരന്മാര്‍ അപകടകാരികളാണെന്നും സാഹിത്യത്തില്‍ വലത് വര്‍ഗീയ വശത്തേക്കുള്ള കൂടുമാറ്റം ജാഗ്രതയോടെ കാണേണ്ട കാലമാണെന്നും സക്കറിയ അഭിപ്രായപ്പെട്ടു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എം എം ലോറന്‍സിനെക്കുറിച്ചുള്ള സ്മരണിക സിപിഎം ജില്ലാ സെക്രട്ടറി എസ് സതീശ് പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: