കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള കേസുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി പത്ത് ദിവസം അനുവദിച്ചു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂണ്‍ 25 ലേക്ക് മാറ്റി. സിനിമാ നയരൂപീകരണത്തിനുള്ള കരട് തയ്യാറാക്കും മുന്‍പ് ആഗസ്റ്റില്‍ സിനിമാ കോണ്‍ക്ലേവ് നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 600 സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് സിനിമാ നയം തയ്യാറാക്കുന്നത്. കോണ്‍ക്ലേവില്‍ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യും.
ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 40 കേസുകളില്‍ 26 എണ്ണത്തില്‍ തുടര്‍നടപടികള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇരകളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ചില കേസുകള്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: