ന്യൂദല്‍ഹി : ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ വനം മേധാവിക്ക് അധികാരം ഉണ്ടെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്.അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഇതിന് മുന്‍പും ഇത്തരം അവകാശങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യ ജീവന് അപകടകാരികളായ പന്നികളെ കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്കിയിട്ടുണ്ട്. 2025 മാത്രം മൂന്ന് പേര്‍ കേരളത്തില്‍ മരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം വൈദ്യുതി വേലി നിര്‍മിക്കാനും വന്യ ജീവികള്‍ക്കുള്ള ഭക്ഷണം നല്‍കാനും കൃത്യമായി ഫണ്ട് നല്‍കുന്നുണ്ട്.
കേരളത്തില്‍ വന്യ ജീവി ആക്രമണത്തില്‍ 344 പേര്‍ മരണപ്പെട്ടുവെന്നും കേന്ദ്ര മന്ത്രി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: