മുംബൈ: ടാറ്റ എയര്‍ ഇന്ത്യ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലേക്ക് കുതിച്ച് പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുന്നു. 61000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം.
ഈ സന്ദര്‍ഭത്തില്‍ പേടിഎം ഉടമയായ വിജയ് ശേഖര്‍ ശര്‍മ്മ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. “ടാറ്റ എയര്‍ ഇന്ത്യ ലാഭത്തിലേക്ക് കുതിച്ചതില്‍ സന്തോഷമുണ്ട്. ലോകത്ത് വാടകയ്‌ക്ക് ലഭിക്കാവുന്ന എല്ലാ വിമാനങ്ങളും ഏറ്റെടുക്കാനുള്ള പദ്ധതിയിലാണ് ടാറ്റ എയര്‍ ഇന്ത്യ. എല്ലാ അന്താരാഷ്‌ട്ര റൂട്ടുകളിലും പുതിയ ഇന്‍റീരിയറുകളോടെ പറക്കുന്ന ടാറ്റ എയര്‍ ഇന്ത്യയെ കാണാനും അതില്‍ നോണ്‍ സ്റ്റോപ്പായി പറക്കാനും ഇനിയും കാത്തിരിക്കാന്‍ വയ്യ.”- ഇതായിരുന്നു പേടിഎം ഉടമയായ വിജയ് ശേഖര്‍ ശര്‍മ്മ ടാറ്റ എയര്‍ ഇന്ത്യയുടെ ബിസിനസ് വിജയത്തെ അഭിനന്ദിച്ച് പങ്കുവെച്ച കുറിപ്പ്.
Glad @airindia is back in profits. It will get budgetary love in due upgrades.
I heard that they have taken practically all possible aircraft available for lease in the world.
Can’t wait to see new interiors on all international routes and fly non-stop Air India. https://t.co/PqDiePPIa5— Vijay Shekhar Sharma (@vijayshekhar) June 8, 2025
ലോകത്തില്‍ വാടകയ്‌ക്ക് ലഭ്യമായ എല്ലാ വിമാനങ്ങളുടെ എടുക്കുമെന്ന് കഴിഞ്ഞ ദിവസം ടാറ്റ എയര്‍ ഇന്ത്യയുടെ ചെയര്‍മാനും സിഇഒയുമായ കാംപ് ബെല്‍ വില്‍സന്‍ പ്രസ്താവിച്ചിരുന്നു. രത്തന്‍ ടാറ്റ സ്വപ്നം കണ്ടതുപോലെ അന്തസ്സുള്ള ഒരു അന്താരാഷ്‌ട്ര യാത്രാവിമാനസര്‍വ്വീസായി മാറാനുള്ള ഒരുക്കത്തിലാണ് എയര്‍ ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: