വയനാട് : ചൂരല്‍മല വെള്ളരിമലയില്‍ ഉണ്ടായത് മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം. കഴിഞ്ഞ മാസം 30നാണ് വനത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിന്റെ വിവരം അറിഞ്ഞതെന്ന് ജില്ലാ ഭരണകൂടം വെളിപ്പെടുത്തി.
ചൂരല്‍മലയിലെ ജനവാസ മേഖലയില്‍ മണ്ണിടിച്ചില്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വെള്ളരിമലയിലെ വെള്ളച്ചാട്ടത്തില്‍ ചുവന്ന പാട് കണ്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉരുള്‍പൊട്ടലാണോ എന്ന് നാട്ടുകാര്‍ സംശയിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിരിക്കുന്നത്.
മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ഉടനടി യോഗം വിളിച്ചുചേര്‍ത്തിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വനമേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായാല്‍ വെള്ളം പുന്നപ്പുഴയിലെത്തില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതിനാല്‍ മുണ്ടെക്കൈ- ചൂരല്‍മല ജനവാസമേഖലകളെ ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക