നിലമ്പൂര്‍: മതേതര മുഖംമൂടിയണിഞ്ഞ വര്‍ഗീയവാദികളെ തുറന്നു കാട്ടിയതിനാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശനെതിരെ ചിലര്‍ വെല്ലുവിളികളുമായി രംഗത്തുവരുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരുപറഞ്ഞ്അധികാരക്കസേരയില്‍കയറിയിരിക്കുന്നവര്‍ഞങ്ങളെ മതേതരത്വംപഠിപ്പിക്കാന്‍വരേണ്ടെന്നും ഏതുവെല്ലുവിളിയെയും നേരിടാന്‍യോഗവും പ്രവര്‍ത്തകരും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പിന്നാക്ക, പട്ടികവിഭാഗങ്ങള്‍ നേരിടുന്നവിവേചനവും മാറ്റിനിര്‍ത്തലുകളും നെഞ്ചുറപ്പോടെവിളിച്ചുപറയാന്‍ വെള്ളാപ്പള്ളി നടേശന്‍ മാത്രമേയുള്ളൂ. അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള ആസൂത്രിതശ്രമങ്ങളുടെ ഭാഗമാണ്ഈ ഭീഷണികള്‍. എന്തൊക്കെ ഭീഷണികളുണ്ടായാലും എസ്എന്‍ഡിപി യോഗവുംപ്രവര്‍ത്തകരുംവെള്ളാപ്പള്ളിക്ക്
പിന്നില്‍ ശക്തമായി ഉറച്ചുനില്‍ക്കും. വോട്ടുബാങ്കിന്റെ ബലത്തില്‍ എന്തുംകൈയടക്കാമെന്ന അഹങ്കാരം ന്യൂനപക്ഷ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ അവസാനിപ്പിക്കണം.
ഈകൊള്ളയ്‌ക്കെതിരെകേരളംഉണര്‍ന്നുകഴിഞ്ഞു.അതിന്നേതൃത്വംനല്‍കുകയാണ്വെള്ളാപ്പള്ളിനടേശന്റെയും എസ്എന്‍ഡിപിയോഗത്തിന്റെയും ഇനിയുള്ളദൗത്യം. കേരളത്തില്‍ സാമൂഹിക, സാമ്പത്തിക സര്‍വ്വേ നടത്തിയാല്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ച അസമത്വവും അന്തരങ്ങളും വ്യക്തമാകും.
എത്രയുംവേഗം ഇത്തരമൊരു പഠനത്തിന്കേരളസര്‍ക്കാര്‍ തയാറാകണം. വെള്ളാപ്പള്ളി നടേശനെതിരെ രംഗത്തുവരുന്ന ശക്തികളുടെ പിന്നില്‍ വര്‍ഗീയഅജണ്ട മാത്രമാണ്. അദ്ദേഹത്തിന്റെ ജീവന്തന്നെ ഭീഷണി ഉയര്‍ത്താന്‍ ഇക്കൂട്ടര്‍ മടിക്കില്ലെന്നും തുഷാര്‍ പറഞ്ഞു.
നിലമ്പൂര്‍ യൂണിയന്‍ പ്രസിഡന്റ് വി.പി. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. പന്തളം യൂണിയന്‍ പ്രസിഡന്റ് സിനില്‍ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാരായ തമ്പി മേട്ടുത്തറ, അഡ്വ. പി.എസ്. ജ്യോതിസ്, യൂണിയന്‍ സെക്രട്ടറി ഗിരിഷ് മേക്കാട്ട്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സജീ കുരിക്കാട്ട്, എന്‍. സുന്ദരേശന്‍, കൗണ്‍സിലര്‍മാരായ എം.പി. രാധാ കൃഷ്ണന്‍, ഗരിഷ് മൈലാടി, ഇ.എന്‍. സജീ, വനിതാസംഘം ഭാരവാഹികളായ ഭാസുര വാസുദേവന്‍, ലത സജികുമാര്‍, സി.ആര്‍. രാധമണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: