മുംബൈ: ജനം തള്ളിക്കളഞ്ഞ നേതാവായ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന ദുഷ്പ്രചാരണം നടത്തുകയാണെന്ന് ആഞ്ഞടിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെ അട്ടിമറിക്കാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന രീതിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു.
തുടര്‍ച്ചയായി രാഹുല്‍ഗാന്ധി ജനാധിപത്യ പ്രക്രിയയെ അധിക്ഷേപിക്കുകയാണ്. ജനവിധിയെ അദ്ദേഹം തുടര്‍ച്ചായി അവഹേളിക്കുകയാണ്. ജനം രാഹുല്‍ ഗാന്ധിയെ തള്ളിക്കളഞ്ഞു. അതിന് പ്രതികാരമായി രാഹുല്‍ ഗാന്ധി ജനത്തെ തള്ളിക്കളയുകയാണ് ഈ പ്രസ്താവനയിലൂടെയെന്നും ഫഡ്നാവിസ് വിമര്‍ശിച്ചു.
തുടര്‍ച്ചായി രാഹുല്‍ ഗാന്ധി ജനാധിപത്യപ്രക്രിയയെയും ഭരണഘടനാസ്ഥാപനങ്ങളേയും സംശയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തെ എവിടേക്കാണ് കൊണ്ടെത്തിക്കുക? എന്ത് തരം വിഷമാണ് രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.?- അദ്ദേഹം ചോദിച്ചു.
ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്
മുംബൈ:ജനം തള്ളിക്കളഞ്ഞ നേതാവായ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന ദുഷ്പ്രചാരണം നടത്തുന്നുവെന്ന വിമര്‍ശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെ അട്ടിമറിക്കാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന രീതിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു.
തുടര്‍ച്ചയായി രാഹുല്‍ഗാന്ധി ജനാധിപത്യ പ്രക്രിയയെ അധിക്ഷേപിക്കുകയാണ്. ജനവിധിയെ അദ്ദേഹം തുടര്‍ച്ചായി അവഹേളിക്കുകയാണ്. ജനം രാഹുല്‍ ഗാന്ധിയെ തള്ളിക്കളഞ്ഞു. അതിന് പ്രതികാരമായി രാഹുല്‍ ഗാന്ധി ജനത്തെ തള്ളിക്കളയുകയാണ് ഈ പ്രസ്താവനയിലൂടെയെന്നും ഫഡ്നാവിസ് വിമര്‍ശിച്ചു.
തുടര്‍ച്ചായി രാഹുല്‍ ഗാന്ധി ജനാധിപത്യപ്രക്രിയയെയും ഭരണഘടനാസ്ഥാപനങ്ങളേയും സംശയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തെ എവിടേക്കാണ് കൊണ്ടെത്തിക്കുക? എന്ത് തരം വിഷമാണ് രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.?- അദ്ദേഹം ചോദിച്ചു.
ശനിയാഴ്ച ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്‌ട്രയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ചത്. ഇനി ബീഹാറില്‍ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മാച് ഫിക്സിങ്ങ് നടക്കുമെന്നും രാഹുല്‍ ഈ ലേഖനത്തില്‍ എഴുതിയിരുന്നു. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. അനുകൂലമല്ലാത്ത വിധി വരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നിഷേധിച്ച് സംസാരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചിരുന്നു.
2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 288ല്‍ 235 സീറ്റുകളും തൂത്തുവാരിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: