ന്യൂദല്‍ഹി: ഒരാളെ പൂട്ടാനായി മാത്രം കരുതല്‍ തടങ്കല്‍ നിയമം ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി. പ്രോസിക്യൂഷന്‍ നടപടികളുമായി സഹകരിക്കുന്ന ഒരാളെ കരുതല്‍ തടങ്കലിലേക്ക് മാറ്റുന്നതിനു പകരം, ജാമ്യം പിന്‍വലിക്കാന്‍ കോടതിക്ക് അപേക്ഷ നല്‍കുകയാണ് വേണ്ടിയിരുന്നതെന്ന് കോടതി പറഞ്ഞു. പാലക്കാട് ഋതിക ഫിനാന്‍സ് നടത്തിപ്പുകാരനായ രാജേഷിനെ കരുതല്‍ തടങ്കലില്‍ അടച്ച നടപടിക്കെതിരെ ബിന്ദുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പൊതുസ്ഥലങ്ങളിലെ സമാധാനത്തിന് ഭംഗമുണ്ടാക്കുന്നതിന്‌റെ പരിധിയില്‍ വരുന്നതല്ല ഈ കേസെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യ വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന സര്‍ക്കാരിന്റെ വാദവും കരുതല്‍ തടങ്കലിനുള്ള കാരണമായി കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: