മലപ്പുറം: നിലമ്പൂര്‍ വഴിക്കടവ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു(15) പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ മൃഗവേട്ടക്കാരന്‍ വിനീഷിനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂട്ട് പ്രതിയെന്ന് കരുതുന്ന കുഞ്ഞുമുഹമ്മദിനെ പൊലീസ് ചോദ്യം ചെയ്യുന്നു.
കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയത്. വിനീഷും കുഞ്ഞുമുഹമ്മദും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകള്‍ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്‌ക്ക് ഹോബിയാണെന്നും ഒപ്പം സുഹൃത്തുക്കളുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.
കഴിഞ്ഞ രാത്രി എട്ടര മണിയോടെയാണ് സുരേഷ് -ശോഭ ദമ്പതികളുടെ മകനും മണിമൂളി ക്രൈസ്റ്റ് കിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അനന്തു വൈദ്യുതാഘാതമേറ്റ് മരിച്ചത്. സംഭവത്തില്‍ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പരിക്കേറ്റിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം 11 മണിയോടെയാണ് വഴിക്കടവിലെത്തിച്ചത്. ആദ്യം അനന്തുപഠിച്ച സ്‌കൂളിലായിരുന്നു പൊതു ദര്‍ശനം. തുടര്‍ന്ന് വീട്ടിലെത്തിച്ചു. രണ്ട് മണിയോടെ സംസ്‌കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: