കൊച്ചി: അറബിക്കടലില്‍ കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം.കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്നറുകളില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു. കഴിഞ്ഞദിവസം മാത്രം 16 ബോട്ടുകളിലായി 38 ലക്ഷം രൂപയുടെ വലകളാണ് നശിച്ചത്.ഒരു വലയ്‌ക്ക് ഒന്നര ലക്ഷം രൂപ വരെ വിലയുണ്ട്. ചില ബോട്ടുകളിലെ അഞ്ച് വലകള്‍ വരെ നശിച്ചു.
വലിയഴീക്കല്‍ ലൈറ്റ് ഹൗസില്‍ നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ കടലിന്റെ അടിത്തട്ടിലെ കണ്ടെയ്നറുകളിലാണ് വലകള്‍ കുരുങ്ങുന്നത്. അടിത്തട്ടില്‍ കണ്ടെയ്നറുകള്‍ ഒഴുകി നടക്കുന്നതിനാല്‍ ബോട്ടിലെ ജിപിഎസ് സംവിധാനം വഴി കണ്ടെയ്നറിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല.
ട്രോളിംഗ് നിരോധനത്തിന് jരണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിസന്ധി. കടലിലെ കണ്ടെയ്നര്‍ കണ്ടെത്തി കരയില്‍ എത്തിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക