ഗാസ : ഞായറാഴ്ച രാവിലെ ഗാസയിൽ ഇസ്രായേൽ സൈന്യം വൻ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ കുറഞ്ഞത് 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഹമാസ് തീവ്രവാദികളും ഉൾപ്പെടുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
അതേ സമയം മാധ്യമ റിപ്പോർട്ട് പ്രകാരം ഇത് ഇസ്രായേൽ സൈന്യം നടത്തിയ വളരെ മാരകമായ ആക്രമണമായിരുന്നു. ആളുകളുടെ മരണം പ്രാദേശിക ആശുപത്രി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഗാസയിൽ നിന്നും ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രായേൽ പൗരൻമാരുടെ മൃതദേഹം ഇസ്രായേൽ സൈന്യം കണ്ടെടുത്തത്. ഇവരുടെ മൃതദേഹങ്ങൾക്ക് പുറമെ ഗാസയിൽ നിന്ന് ഒരു തായ് ബന്ദിയുടെ മൃതദേഹവും ഇസ്രായേൽ സൈന്യം കണ്ടെടുത്തു.
2023 ഒക്ടോബർ 7 നാണ് ഹമാസ് ഭീകരർ ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ഐഡിഎഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക