India

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

Published by

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ നാഷണൽ പാർക്ക് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന നക്സൽ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ നിന്നും ഒരു എകെ 47 റൈഫിൾ, സ്ഫോടകവസ്തുക്കൾ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുൾപ്പെടെ കണ്ടെടുത്തു.

പ്രാഥമിക തിരിച്ചറിയൽ രേഖകൾ പ്രകാരം കണ്ടെടുത്ത മൃതദേഹം സിപിഐ – മാവോയിസ്റ്റ് സംഘടനയുടെ തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗമായ ഭാസ്‌കർ റാവു എന്ന മൈലാരപു അഡെല്ലുവിന്റേതാണെന്ന് സൂചനയുണ്ട്. തെലങ്കാനയിലെ അദിലാബാദ് ജില്ലക്കാരനായ ഭാസ്‌കർ, സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ മഞ്ചേരിയൽ-കൊമരംഭീം (എംകെബി) ഡിവിഷൻ സെക്രട്ടറിയായിരുന്നു.

ഇയാളുടെ തലയ്‌ക്ക് 45 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഛത്തീസ്ഗഡിൽ 25 ലക്ഷം രൂപയും തെലങ്കാനയിൽ 20 ലക്ഷം രൂപയും ഉൾപ്പെടുന്നു. വ്യാഴാഴ്ച രാവിലെ, കേന്ദ്ര കമ്മിറ്റി അംഗം ഗൗതം എന്ന സുധാകറിന്റെ മൃതദേഹം ഓപ്പറേഷനിൽ നിന്ന് സൈന്യം കണ്ടെടുത്തു, ഇയാളിൽ നിന്ന് ഒരു എകെ -47 റൈഫിളും കണ്ടെടുത്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by