മലപ്പുറം: അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കാട്ടുപന്നികളെയാണ് കൊന്നത്.
കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാപകല്‍ ഭേദമില്ലാതെ പന്നി ഇടിച്ച് വാഹനാപകടങ്ങളും പതിവായിരുന്നു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് ഇടപെട്ട് വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.
കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കര്‍ഷകര്‍ക്കും പന്നിയാക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.ഡിഎഫ്ഒയുടെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസന്‍സുള്ള പാലക്കാട് മലബാര്‍ ആര്‍മറി സ്ഥാപന ഉടമ പി.എസ്. ദിലീപ് മേനോന്‍, എം.എം. സക്കീര്‍ ഹുസൈന്‍, അസീസ് മങ്കട, ഹാരിസ് കുന്നത്ത്, ഫൈസല്‍ കുന്നത്ത്, ജലീല്‍ കുന്നത്ത്, ശ്രീധരന്‍, ശശി, പ്രമോദ്. അര്‍ഷാദ് ഖാന്‍ പുല്ലാനി തുടങ്ങിയവരാണ് പന്നിവേട്ട നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക