അടിമാലി: കീമോ തെറാപ്പിക്ക് ശേഷം വിശ്രമിക്കുകയായിരുന്ന കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട് ശേഷം 16,500 രൂപ കവര്‍ന്നു. അടിമാലി എസ്.എന്‍ പടി സ്വദേശിനിയായ ഉഷ സന്തോഷിനെയാണ് കെട്ടിയിട്ടത്. ചികിത്സയ്‌ക്കായി നാട്ടുകാര്‍ സമാഹരിച്ചു നല്‍കിയ പണത്തിന്‌റെ ബാക്കിയാണ് മോഷണം പേയത്.
രാവിലെ മകള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് പണിക്കുമായി പോയ സമയത്താണ് സംഭവം. ഒരു തുണി വായില്‍ തിരുകുകയും മറ്റൊരു തുണികൊണ്ട് തല മൂടുകയും കൈകള്‍ കെട്ടുകയും ചെയ്ത ശേഷം പണം ആവശ്യപ്പെടുകയായിരുന്നെന്ന് ഉഷ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പേഴ്‌സ് കാണിച്ചുകൊടുക്കേണ്ടിവന്നു. പേഴ്‌സിലുണ്ടായിരുന്ന 16,500 രൂപയുമായി മോഷ്ടാവ് കടന്ന് കളയുകയായിരുന്നെന്നാണ് ഉഷ പറയുന്നത്. ഏറെക്കഴിഞ്ഞ് സമീപവാസി വീട്ടിലെത്തിയപ്പോഴാണ് ഉഷയെ കെട്ടിയിട്ടിരിക്കുന്നതു കണ്ടതും അഴിച്ചുവിട്ടതും. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: