ശ്രീനാരായണ ഗുരുദേവൻ 1902ൽ പ്രകാശനം ചെയ്ത യോഗം നിയമാവലിയുടെ മുഖവുരയിൽ പ്രസ്താവിച്ചത് ഇപ്രകാരമാണ്. ‘ഇന്ത്യയെ ഉയർത്താൻ മതത്തിന്റെ കൈപടി ആവശ്യമാണെന്ന വിവേകാനന്ദ പ്രഖ്യാപനം ഉത്കൃഷ്ടമായ ഒരു ഉപദേശം’ എന്നാണ്. വിവേകാനന്ദ സ്വാമിജിയുടെ അതേ പാതതന്നെയാണ് ഗുരുദേവനും സ്വീകരിച്ചത് . (അഴീക്കോടിന്റെ ആമുഖം) മനുഷ്യനിൽ ആദ്ധ്യാത്മികത മാത്രമേ ഭേദവിചാരം ഇല്ലാതാക്കു എന്ന് എല്ലാഭാരതീയ ചിന്തകരും ഋഷിമാരും അഭിപ്രായപെട്ടിട്ടുണ്ട്.
ആനന്ദമഠത്തിലൂടെ ബങ്കിംചന്ദ്ര ചാറ്റർജ്ജിയും, ചതുർഭുജമുള്ള കാളിയായി കണ്ട് അബനീന്ദ്രനാഥ ടാഗോർ ബംഗാളിൽ ഭാരതമാതാവിനെ നാല് കൈകളുള്ള ദേവതയായിട്ടാണ് ചിത്രീകരിച്ചത് . തമിഴ്‌നാട്ടിൽ കവി സുബ്രഹ്മണ്യ ഭാരതിയുടെ തമിഴ് മാസികയായ വിജയയുടെ പുറംചട്ടയിൽ ഭാരതമാതാവിനെ ആലേഖനംചെയ്തത് നാം ഓർക്കണം.
വാരണാസിയിൽ ഗാന്ധിജി ഭാരത് മാതാ ക്ഷേത്രം തുറന്ന് നൽകി പ്രസ്ംഗിച്ചത് ഇപ്രകാരമായിരുന്നു. “ഈ ക്ഷേത്രത്തിൽ ദേവന്മാരുടെയും ദേവതകളുടെയും പ്രതിമകളില്ല. മാർബിളിൽ തീർത്ത ഭാരതാംബയുടെ ഒരു ഭൂപടം മാത്രമേ ഇവിടെയുള്ളൂ. എല്ലാ മതങ്ങൾക്കും, ഹരിജനങ്ങൾക്കും, എല്ലാ ജാതികൾക്കും വിശ്വാസങ്ങൾക്കും വേണ്ടിയുള്ള ഒരു ലോകോത്തര വേദിയായി ഈ ക്ഷേത്രം മാറുമെന്നും, ഈ രാജ്യത്ത് മതപരമായ ഐക്യം, സമാധാനം, സ്നേഹം എന്നിവയുടെ വികാരങ്ങൾക്ക് സംഭാവന നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.” ആ ക്ഷേത്രത്തിന്റെ പേര് ഭാരത് മാതാ മന്ദിർ എന്നാണ് , ഖാൻ അബ്ദുൾ ഗാഫർ ഖാൻ, വല്ലഭായ് പട്ടേലെന്നിവർ ആ ചടങ്ങിൽ ഉണ്ടായിരുന്നു.
അരബിന്ദൊ പറയുന്നത് ഇപ്രകാരമാണ് “ഓരോ വ്യക്തിക്കും ഒരു ആത്മാവുണ്ട്, അത് അവന്റെ യഥാർത്ഥ സ്വത്വവും അവന്റെ വിധിയെ കൂടുതലോ കുറവോ പരസ്യമായി നിയന്ത്രിക്കുന്നതുമാണ്, അതുപോലെ ഓരോ രാജ്യത്തിനും ഒരു ആത്മാവുണ്ട്, അത് അതിന്റെ യഥാർത്ഥ അസ്തിത്വം മൂടുപടത്തിന് പിന്നിൽ നിന്ന് അതിന്റെ വിധി രൂപപ്പെടുത്തുന്നു: അത് രാജ്യത്തിന്റെ ആത്മാവാണ്, ദേശീയ പ്രതിഭയാണ്, ജനങ്ങളുടെ ആത്മാവാണ്, ദേശീയ അഭിലാഷത്തിന്റെ കേന്ദ്രമാണ്, രാജ്യത്തിന്റെ ജീവിതത്തിൽ മനോഹരവും, കുലീനവും, മഹത്തായതും, ഉദാരവുമായ എല്ലാത്തിന്റെയും ഉറവിടമാണ്.
യഥാർത്ഥ ദേശസ്നേഹികൾ അതിന്റെ സാന്നിധ്യം ഒരു മൂർത്ത യാഥാർത്ഥ്യമായി അനുഭവിക്കുന്നു.
ഭാരതത്തിൽ , ഇത് ഒരു ദിവ്യ അസ്തിത്വമായി ആരാധിക്കപ്പെടുന്നു, കൂടാതെ തങ്ങളുടെ രാജ്യത്തെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന എല്ലാവരും അതിനെ “ഭാരത മാതാവ്” (ഭാരത മാതാ) എന്ന് വിളിക്കുകയും അവരുടെ രാജ്യത്തിന്റെ ക്ഷേമത്തിനായി ദിവസേന പ്രാർത്ഥിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ യഥാർത്ഥ ആദർശത്തെയും ലോകത്തിലെ അതിന്റെ യഥാർത്ഥ ദൗത്യത്തെയും പ്രതീകപ്പെടുത്തുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത് അവളാണ്…
ഭാരതമാതാവ് എന്ന സകൽപം അത് അബ്രഹാമിക് മതബോധത്തിനൊ, വിക്റ്റോറിയൻ പൗരചിന്തകൾക്കോ, മാർക്ക്സിയൻ വർഗ്ഗ സങ്കൽപങ്ങൾക്കോ ഒരിക്കലും മനസിലാകില്ല. കാരണം അവർ ദ്വൈതം വാദികളാണ്. അവർക്ക് ആത്മാവെന്ത് അറിയില്ല. മനുഷ്യന് ആത്മാവുണ്ട്ന്നും ആ ആത്മാവ് പോലെ രാഷ്‌ട്രത്തിന് ഒരു ആത്മാവുണ്ടെന്നും അത് നാശമില്ലാത്താണ് എന്നുമുള്ള ഭാരതീയ തത്വ ചിന്ത ഉള്ളവർക്ക് മാത്രമാണ് മാ ഭാരതിയും, മാ ഭവാനിയും ഭാരതാംബയും ഭാരതമാതാവും ഒക്കെ മനസിലാകു.
അത് ബംഗാളി ബങ്കിംചന്ദ്ര ചാറ്റർജ്ജിയും, അബനീന്ദ്രനാഥ ടാഗോറും, ഗുജറാത്തി ഗാന്ധിജിയും, മറാത്ത തിലകനും, പഞ്ചാബി ലാലാ ലജ്‌പ്ത് റായ്‌ക്കും, ആന്ധ്രക്കാരൻ അല്ലൂരി സീതാരാമ രാജുവിനും , ദ്രാവിടനായ സുബ്രമണ്യഭാരതിയും, മലയാളി വള്ളത്തോളും ഒക്കെ മനസിലയിട്ടുണ്ട്, അവരിലൂടെ ദശസഹസ്രം ഭാരതീയർക്കും ആ വികാരം മനസിലലിഞ്ഞിട്ടുണ്ട്.
അന്നത്തെ കോൺഗ്രസ്സിന് വന്ദേമാതരം വിളിക്കാനറിയാം. അന്ന് തിലകൻ ആയിരുന്നു നേതാവ്. ഇന്ന് രാഹുൽ ആണ് നേതാവ്. അന്ന് കോൺഗ്രസ്സിന് കൂട്ട് ഖാൻ അബ്ദുൾ ഗാഫർ ഖാൻ ആയിരുന്നു ഇന്ന് മൗദൂദി ചിന്തകൻ ഒവൈസി ആണ്..
മാർക്ക്സിറ്റുകൾ അന്നും ഇന്നും ഭാരതം എന്ന സങ്കൽപം പോലും അംഗീകരിച്ചിട്ടില്ല. പിന്നല്ലെ ഭാരതമാതാവ്. നിങ്ങളുടെ എതിർപ്പുകൾ ആര് ഗൗനിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ഈ ചിത്രം നിരോധിക്കാനായിട്ടില്ല പിന്നല്ലെ ദ്രൗപതി മുർമ്മു എന്ന ധീര വനിത പ്രസിഡന്റ് ആയിട്ടുള്ള ഭാരതത്തിൽ.
വിപിൻ കൂടിയേടത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക