ന്യൂയോർക്ക് : പാകിസ്ഥാൻ അതിന്റെ വിഡ്ഢിത്തങ്ങളിൽ നിന്ന് പിന്മാറുന്നില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഐക്യരാഷ്‌ട്രസഭയുടെ വേദിയിൽ നിന്നുള്ള ഒരു പത്രസമ്മേളനത്തിൽ മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം അപമാനിക്കപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിലെ മുസ്ലീങ്ങളെ വില്ലന്മാരായി കാണിക്കുന്നുവെന്ന് ബിലാവൽ പറഞ്ഞു. ഇന്ത്യ ഇസ്രായേലിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പകർപ്പാകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സമാധാനത്തിന്റെ പാതയിലൂടെ നടക്കുന്നില്ലെന്നുമാണ് ബിലാവൽ പറഞ്ഞത്.
എന്നാൽ ബിലാവലിന്റെ ഈ കള്ള പ്രസ്താവനകൾ വിദേശ പത്രപ്രവർത്തകൻ തിരുത്തിക്കുറിച്ചു. യഥാർത്ഥത്തിൽ ബിലാവൽ ഭൂട്ടോയുടെ നുണകൾ വിദേശ പത്രപ്രവർത്തകൻ തുറന്നുകാട്ടുകയായിരുന്നു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന്റെ വിവരണം ഒരു മുസ്ലീം ഉദ്യോഗസ്ഥയാണ് നയിച്ചത് എന്ന് പത്രപ്രവർത്തകൻ പറഞ്ഞു. ഇതുകണ്ട് ബിലാവൽ ഭൂട്ടോയ്‌ക്ക് ഒന്നും പറയാൻ കഴിയാതെ തലയാട്ടാൻ തുടങ്ങി. അക്ഷരാർത്ഥത്തിൽ ഭൂട്ടോ മറുപടി പറയാതെ കുഴങ്ങി പോയെന്ന് വേണം പറയുവാൻ.
നേരത്തെ സിന്ധു നദീജല കരാർ അവസാനിപ്പിച്ചാൽ ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ നടത്തുമെന്ന് ബിലാവൽ ഭൂട്ടോ അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ കടുത്ത നിലപാടിന് ശേഷം ബിലാവൽ സമാധാനത്തിനായി അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: