വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സഹായിയും ടെസ്‌ല സിഇഒയുമായ എലോൺ മസ്ക് ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജിവച്ചിരുന്നു. ഇപ്പോഴിത അദ്ദേഹത്തിന്റെ വിടവാങ്ങലോടെ മസ്‌കിന്റെ വളരെ അടുത്ത സഹായിയും പുറത്താക്കപ്പെട്ടു. എലോൺ മസ്‌കിന്റെ സഹായി ജാരെഡ് ഐസക്മാന്റെ പേര് നാസ (നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ) മേധാവിയുടെ സ്ഥാനത്ത് നിന്ന് പിൻവലിക്കുന്നതായി പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഐസക്മാന്റെ മുൻ ബന്ധങ്ങളുടെ സമഗ്രമായ അവലോകനത്തിന് ശേഷമാണ് താൻ ഈ തീരുമാനത്തിലെത്തിയതെന്ന് ട്രംപ് പറഞ്ഞു.
അതേ സമയം എലോൺ മസ്‌ക് രാജിവച്ചയുടനെ ട്രംപ് ഐസക്മാനെ പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. എന്നിരുന്നാലും ഈ വിഷയത്തിൽ തന്റെ നിലപാട് വിശദമായി വിശദീകരിക്കുകയോ നാസ മേധാവി സ്ഥാനത്ത് നിന്ന് ഐസക്മാന്റെ പേര് പെട്ടെന്ന് പിൻവലിച്ചതിന് പ്രത്യേക കാരണമൊന്നും ട്രംപ് നൽകിയിട്ടില്ല. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായ വൈറ്റ് ഹൗസും ഇതുമായി ബന്ധപ്പെട്ട് അയച്ച ഇമെയിലിന് മറുപടി നൽകിയിട്ടുമില്ല.
അതേ സമയം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ എഴുതി, “മുൻകാല ബന്ധങ്ങളുടെ സമഗ്രമായ അവലോകനത്തിന് ശേഷം, നാസ മേധാവി സ്ഥാനത്തേക്ക് ജാരെഡ് ഐസക്മാന്റെ പേര് ഞാൻ പിൻവലിക്കുന്നു.” – ട്രംപ് പറഞ്ഞു. കൂടാതെ ദൗത്യവുമായി ബന്ധപ്പെട്ടതും അമേരിക്കയെ ബഹിരാകാശത്ത് മുന്നിൽ നിർത്തുന്നതുമായ ഒരു പുതിയ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേ സമയം ട്രംപിന്റെ തീരുമാനത്തിൽ എലോൺ മസ്‌ക് വലിയ ആശ്ചര്യം പ്രകടിപ്പിച്ചു. വാർത്ത പുറത്തുവന്നതിന് ശേഷം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മസ്‌ക് തന്റെ ദുഃഖം പ്രകടിപ്പിച്ചത്. ട്രംപിന്റെ തീരുമാനത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ഇത്രയും കഴിവുള്ളവനും നല്ല മനസ്സുള്ളവനുമായ ഒരാളെ കണ്ടെത്തുന്നത് അപൂർവമാണ് എന്ന് ഒരു പോസ്റ്റിൽ എഴുതുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിലാണ് ബഹിരാകാശ ഏജൻസിയുടെ അഡ്മിനിസ്ട്രേറ്ററായി ഐസക്മാനെ തിരഞ്ഞെടുത്തതായി ട്രംപ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: