മലപ്പുറം:ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസില്‍ പിവി അന്‍വറിന് ഹൈക്കോടതി നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്.
ആദ്യ നോട്ടീസ് കൈപ്പറ്റാത്തതിലാണ് വീണ്ടും നോട്ടീസയച്ചത്.സംസ്ഥാനത്തെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന സ്വയം വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പി വി അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സൈബര്‍ ക്രൈം നിയമമനുസരിച്ചാണ് കേസ് എടുത്തത്.സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ്‌ഐആറിലുണ്ട്. സിപിഎമ്മും സര്‍ക്കാരുമായി അന്‍വര്‍ തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കോട്ടയം നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയില്‍ കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊതു സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കടന്നുകയറി പിവി അന്‍വര്‍ ചോര്‍ത്തുകയോ ചോര്‍ത്തിപ്പിക്കുകയോ ചെയ്തുവെന്നാണ് എഫ്‌ഐആറിലുളളത്. ഭാരതീയ ന്യായ സംഹിതയുടെ 192ാം വകുപ്പുപ്രകാരമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: