തിരുവനന്തപുരം: നടി പാര്‍വ്വതി ചോദിച്ച ചെറിയ പരിഹാസം നിറച്ച ചോദ്യം ഇടത്പക്ഷത്തിന് കൊണ്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതെന്തുകൊണ്ട് എന്ന നടി പാര്‍വ്വതിയുടെ ചോദ്യമാണ് ഇടത് പക്ഷത്തെ ചൊടിപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് പാര്‍വ്വതി തിരുവോത്ത് പ്രതികരണമവുമായി എത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചില നടിമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ നടന്‍ മുകേഷ്, സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉണ്ടായിരുന്നു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള നടിയുടെ പ്രതികരണം മുഖ്യമന്ത്രിയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നതായിരുന്നു. “‘എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലേ? സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിനെന്തുപറ്റി? റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയിട്ടുള്ളൂ, ഒരു തിരക്കുമില്ല,” എന്നാണ് പാര്‍വതി കുറിച്ചത്. മുഖ്യമന്ത്രിയെ ടാഗ് ചെയ്തായിരുന്നു പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. പരിഹാസം ധ്വനിപ്പിക്കുന്ന ഈ പ്രതികരണം ഇടത് ചായ് വുള്ള വിധു വിന്‍സെന്‍റ് അടക്കമുള്ള സിനിമാപ്രവര്‍ത്തകരെ ചൊടിപ്പിച്ചു. താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെയ്‌ക്കരുത് എന്നായിരുന്നു സംവിധായിക വിധുവിന്‍സെന്‍റിന്റെ പ്രതികരണം. “ഹേമ കമ്മിറ്റിക്ക് മുന്നിൽ ഇരകളായവര്‍ പലരും മൊഴി നൽകിയിരുന്നുവെങ്കിലും, പിന്നീട് പൊലീസ് കേസുകളുമായി മുന്നോട്ട് പോകാൻ അവര്‍ ആരും തയ്യാറായിരുന്നില്ല എന്നത് വസ്‌തുതയാണ്. നിയമപരമായ നടപടികൾക്ക് ഇര/ അതിജീവിതരുടെ പൂർണ സഹകരണവും സാക്ഷ്യവും അത്യാവശ്യമാണെന്നിരിക്കെ അത് ലഭ്യമല്ലാതെ കേസുകൾ ഫലപ്രദമായി നടത്താൻ കഴിയില്ല എന്നത് സാമാന്യ യുക്തിയിൽ ബോധ്യപ്പെടുന്ന ഒരു കാര്യമാണ്.”- വിധു വിന്‍സെന്‍റ് തന്റെ കുറിപ്പില്‍ പറയുന്നു.
“ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. സിനിമാനയം രൂപീകരിക്കാന്‍ അടുത്ത മാസം കോണ്‍ക്ലേവ് ചേരാനിരിക്കുകയാണ്. ഇതൊന്നും അറിയാത്തവരല്ല ചില കമന്‍റുകള്‍ ഇടുന്നവര്‍” എന്നാണ് പാര്‍വ്വതിയെ ഉദ്ദേശിച്ച് മന്ത്രി സജി ചെറിയാന്റെ വിമര്‍ശനം.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെന്ന പാര്‍വ്വതിയുടെ വിമര്‍ശനം അനൗചിത്യമാണെന്നായിരുന്നു മാലാ പാര്‍വ്വതിയുടെ വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്ന ഈ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരവാദിത്വം വേണമെന്ന് മാലാ പാര്‍വ്വതി പിണറായി സര്‍ക്കാരിന് സ്തുതിപാടുകയും ചെയ്യുന്നുണ്ട്. “നട്ടെല്ലുള്ള സഹപ്രവര്‍ത്തകരാരും കോടതിയില്‍ പോയില്ല. കോടതിയില്‍ പോയി നമ്മുടെ പരാതി പറയാതെ, നമ്മുടെ പക്ഷം പറയാതെ നിയമനടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല”.- പാര്‍വ്വതിയെ വിമര്‍ശിച്ചുകൊണ്ട് മാലാ പാര്‍വ്വതി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: