കൊച്ചി: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിലെ പ്രതി മുന്‍ ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തുമായി തിരുവനന്തപുരം പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശേരിയില്‍ സുകാന്തിന്റെ അപാര്‍ട്ട്‌മെന്റില്‍ തെളിവെടുപ്പ് നടത്താനാണിത്.
ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ യുവതിയുടെ ഫ്‌ലാറ്റില്‍ സുകാന്തുമായി തെളിവെടുപ്പ് നടത്തി. ഇതിനിടെ, സുകാന്തിനെ ചോദ്യം ചെയ്തതിനിടെ നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നു.
ഐബി ഉദ്യോഗസ്ഥയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചോദ്യം ചെയ്യലില്‍ സുകാന്ത് പൊലീസിനോട് പറഞ്ഞു.യുവതിയുമായി പിണങ്ങാറുണ്ടെന്നും പിന്നീട് വീണ്ടും സൗഹൃദത്തിലാകുമെന്നും സുകാന്തിന്റെ മൊഴിയിലുണ്ട്. യുവതി ആത്മഹത്യ ചെയ്ത ദിവസവും വഴക്കുണ്ടായി. എന്നാല്‍, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം അറിയില്ലെന്നും സുകാന്ത് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: