ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭയിലെ പത്രസമ്മേളനത്തിനിടെ ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയ പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോയെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍ . പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കുന്നതിനിടെയാണ് ഇന്ത്യയെക്കുറിച്ച് ബിലാവല്‍ ഭൂട്ടോ അപവാദ പ്രചാരണം നടത്തിയത് . ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം.
പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഇന്ത്യൻ മുസ്‌ലിങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനായി രാഷ്‌ട്രീയവൽക്കരിക്കുകയാണെന്ന് ബിലാവൽ ഭൂട്ടോ ആരോപിച്ചു. എന്നാൽ ഇത് കേട്ടിരുന്ന മാധ്യമ പ്രവർത്തകരിലൊരാൾ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ളതുൾപ്പെടെയുള്ള ഇന്ത്യൻ ആർമി ബ്രീഫിംഗുകൾ നടത്തിയത് മുസ്ലീം ഓഫീസർമാർ തന്നെയാണെന്ന് ചൂണ്ടിക്കാട്ടി .
‘കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനുള്ള രാഷ്‌ട്രീയ ആയുധമാക്കുകയാണെന്ന് നിങ്ങള്‍ പറഞ്ഞത്. പക്ഷേ, ഞാന്‍ ഇരുഭാഗത്തുനിന്നുമുള്ള വിശദീകരണങ്ങള്‍ കണ്ടിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് വിശദീകരണം നല്‍കിയവരില്‍ മുസ്ലീം സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായാണ് എന്റെ ഓര്‍മ’, മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
വിംഗ് കമാൻഡർ വ്യോമിക സിങ്ങിനൊപ്പം കേണൽ സോഫിയ ഖുറേഷി നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള മാധ്യമസമ്മേളനങ്ങളെക്കുറിച്ചായിരുന്നു പത്രപ്രവർത്തകന്റെ പരാമർശം.ഇതോടെ അസ്വസ്ഥനായ ബിലാവല്‍ ഭൂട്ടോ ഏതാനും വാക്കുകളില്‍ മറുപടി നല്‍കി. ‘സൈനിക ഓപ്പറേഷനുകളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പറഞ്ഞത് ശരിയാണ്’ എന്നായിരുന്നു അസ്വസ്ഥനായ ബിലാവല്‍ ഭൂട്ടോയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: