അലഹബാദ് : ഇന്ത്യൻ സൈന്യത്തിനെതിരെ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതി . സൈന്യത്തിനെതിരെ പരാമർശങ്ങൾ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ഹൈക്കോടതി സിംഗിൾ ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി വ്യക്തമാക്കി.
2022 ലെ ഭാരത് ജോഡോ യാത്രയ്‌ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ രാഹുൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായാണ് കേസ് . ഇതുമായി ബന്ധപ്പെട്ട് ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം.
“ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഉറപ്പുനൽകുന്നു, ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്, കൂടാതെ ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതോ ആയ പ്രസ്താവനകൾ നടത്താനുള്ള സ്വാതന്ത്ര്യം ഇതിൽ ഉൾപ്പെടുന്നില്ല.അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അലോക് വർമ്മ രാഹുലിനോട് മാനനഷ്ടക്കേസിൽ മാർച്ച് 24 ന് വാദം കേൾക്കാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
“ചൈനീസ് സൈനികർ അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികരെ മർദ്ദിക്കുകയാണ് “ എന്നായിരുന്നു രാഹുൽ പറഞ്ഞത് . ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ പരിഹസിക്കും വിധമായിരുന്നു രാഹുലിന്റെ പരാമർശം .2022 ഡിസംബർ 9 ന് ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന .രാഹുൽ ഗാന്ധിക്കുവേണ്ടി അഭിഭാഷകരായ മുഹമ്മദ് യാസിർ അബ്ബാസി, മുഹമ്മദ് സമർ അൻസാരി, പ്രാൻഷു അഗർവാൾ എന്നിവർ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: